ആലുവ സ്വദേശിയിൽനിന്ന് 1.15 കോടി തട്ടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ
Thursday, March 28, 2024 4:49 AM IST
ആലുവ: സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആലുവ സ്വദേശിയായ 62കാരനിൽനിന്ന് 1.15 കോടി രൂപ തട്ടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ.

കോഴിക്കോട് നടക്കാവ് ക്രസന്‍റ് മാൻസാ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന കുമ്പള സ്വദേശി അബ്ദുൾ ഖാദർ(59), കുന്ദമംഗലം കുറ്റിക്കാട്ടൂർ ബെയ്തുൽ അൻവർ വീട്ടിൽ അമീർ(29) എന്നിവരെയാണ് റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം പിടികൂടിയത്. നേരത്തെ കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ(33 ) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

റെയ്ഡ് ചെയ്തു കിട്ടിയ മൊബൈൽ സിം കാർഡ് അടിസ്ഥാനമാക്കി മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിന്‍റെ ക്ലിയറൻസിനും സെക്യൂരിറ്റിക്കുമെന്നും പറഞ്ഞാണ് മുഖ്യപ്രതികൾ തുക കൈക്കലാക്കിയത്. ആറു പ്രാവശ്യമായി അഞ്ച് അക്കൗണ്ടുകളിലേക്കാണ് തുക നേടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആദ്യം പിടിയിലായ രണ്ട് പേർ നിരവധി അക്കൗണ്ടുകളാണ് എടുത്തിട്ടുള്ളത്. നിയമാനുസൃതമല്ലാത്ത ആപ്പുകളിലൂടെ ഇവർ ഓൺലൈൻ ട്രേഡിംഗും നടത്തുന്നുണ്ട്. ഇവരുടെ അക്കൗണ്ടുകൾ തട്ടിപ്പു സംഘത്തിന് വില്പന നടത്തിയിരുന്നു. ഈ അക്കൗണ്ടുകളിലേക്കാണ് ഇരകളായവരും പ്രതികളും പണം നിക്ഷേപിച്ചിട്ടുള്ളത്.

ഈ പണം പിൻവലിച്ച് പ്രധാന പ്രതികൾക്ക് നൽകുന്നത് നിലവിൽ പിടികൂടിയ രണ്ട് പേരാണ്. ഇതിന്‍റെ കമ്മീഷനായി ഒരു ചെറിയ തുക അക്കൗണ്ട് ഉടമയ്ക്ക് നൽകുകയും ചെയ്യും.

കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടക്കുന്നതെന്നും വൻ തട്ടിപ്പുസംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും സൈബർ പോലീസ് പറഞ്ഞു.

സിഐ വിപിൻദാസ്, എസ്ഐ ആർ. അജിത്ത്കുമാർ, എഎസ്ഐ ആർ. ഡെൽജിത്ത്, സീനിയർ സിപിഒമാരായ വികാസ് മണി, പി.എസ്. ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

നിരവധി പേരിൽനിന്ന് അക്കൗണ്ടുകൾ തട്ടിപ്പ് സംഘം വിലയ്ക്ക് വാങ്ങി ഇത്തരം തട്ടിപ്പുകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.