കോതമംഗലം കള്ളാട് കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു
Thursday, March 28, 2024 4:49 AM IST
കോതമംഗലം: കോതമംഗലം: കോതമംഗലത്ത് ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് പട്ടാപ്പകല്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസിയായ ഒരാൾ പോലീസ് പിടിയിൽ. സമീപത്തെ കോളനിയിലെ താമസക്കാരനായ ടാപ്പിംഗ് തൊഴിലാളിയാണ് പോലീസ് പിടിയിലായത്.

മുൻപും ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഇടയാക്കിയത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് യുവാക്കൾക്കും സംഭവത്തിൽ പങ്കുള്ളതായാണ് സൂചന. രാത്രി വൈകിയും ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും വ്യക്തമായ തെളിവുകളോ സൂചനകളോ ലഭിക്കാത്ത സാഹചര്യത്തിൽ മധ്യമേഖല ഡിഐജി പുട്ട വിമലാദിത്യ കോതമംഗലത്തെത്തി. അദേഹം അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥ സംഘവുമായി ചർച്ച നടത്തിയ ശേഷം സാറാമ്മയുടെ വീടും സന്ദർശിച്ചു.

വീടിനുള്ളിൽ നിന്നോ, പരിസരത്തുനിന്നോ വിലപ്പെട്ട തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്തതാണ് പോലീസിന് വെല്ലുവിളിയായിരിക്കുന്നത്. ആയുധമോ പ്രതികളുടേതെന്ന് ഉറപ്പിക്കാവുന്ന വസ്തുക്കളോ, വിരലടയാളമോ, ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിവ്. കൊലപാതകത്തിന്‍റെ ലക്ഷ്യം മോഷണം തന്നെയായിരുന്നോ, അതോ മറ്റെന്തെങ്കിലുമുണ്ടോ എന്നതിലും വ്യക്തതയായിട്ടില്ല.

സാറാമ്മയുടെ അയൽവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികളിലുള്ള സംശയം പോലീസിന് പൂർണമായും മാറിയിട്ടില്ലെന്നാണ് സൂചന. സംഭവദിവസം രാവിലെ ജോലിക്ക് പോയ ഇവർ ഉച്ചയ്ക്ക് വീട്ടിലെത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതും സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ഈ മൂവർ സംഘവുമായും പ്രദേശവുമായും ബന്ധമുള്ള ചില അന്യസംസ്ഥാനക്കാരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കുന്നുമുണ്ട്. വൈകാതെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.