നഗരത്തിലെ മാലിന്യ നീക്കത്തിന് 15 കവചിത വാഹനങ്ങള്‍കൂടി
Thursday, March 28, 2024 5:00 AM IST
കൊച്ചി: മാലിന്യ നീക്ക വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് മലിനജലം ഒഴുകിവീഴുന്നത് ഹൈക്കോടതിയുടേത് അടക്കം വിമര്‍ശനങ്ങള്‍ക്കും കേസിനും കാരണമായ പശ്ചാത്തലത്തില്‍ മാലിന്യ നീക്കത്തിന് നഗരത്തില്‍ കൂടുതല്‍ കവചിത വാഹനങ്ങള്‍ വരുന്നു.

കൊച്ചി കോര്‍പറേഷനു വേണ്ടി 15 കോംപാക്ടര്‍ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍). രണ്ടാംഘട്ട ടെണ്ടറില്‍ ഒരു കമ്പനി താല്‍പ്പര്യ പത്രം നല്‍കിയതായാണ് വിവരം. വാഹനങ്ങളുടെ നടത്തിപ്പും മെയിന്‍റനന്‍സും ഏറ്റെടുത്തു നടത്തും വിധമാണ് കരാര്‍ നല്‍കുക.

പുതിയ 15 വാഹനങ്ങള്‍ കൂടി എത്തുന്നതോടെ കൊച്ചി കോര്‍പറേഷന്‍റെ കീഴില്‍ മാലിന്യനീക്കം നടത്തുന്ന കവചിത വാഹനങ്ങളുടെ എണ്ണം 30 ആകും. നിലവില്‍ മാലിന്യം ശേഖരിച്ച് ബ്രഹ്മുപരത്ത് എത്തിച്ചുകൊണ്ടിരിക്കുന്ന 15 കവചിത വാഹനങ്ങളുടെ നടത്തിപ്പും മെയിന്‍റനന്‍സും പുതിയ കരാര്‍ കമ്പനിക്ക് നല്‍കാനുള്ള നിര്‍ദേശം ഇന്നലെ കൗണ്‍സില്‍ അംഗീകരിച്ചു.

പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക തീരുമാനമെടുക്കില്ല. ഇക്കാര്യം പരിശോധിച്ച് നടപ്പിലാക്കാന്‍ സെക്രട്ടറിക്ക് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍ദേശം നല്‍കി.
കോംപാക്ടറുടെ ദൈനംദിന ചെലവുകള്‍, ഇന്ധനം, ഡ്രൈവറുടെ വേതനം, അറ്റകുറ്റപ്പണികള്‍ എന്നിവയാണ് കരാര്‍ കമ്പനി ചെയ്യേണ്ടത്. ആദ്യ ടെണ്ടറില്‍ ആരും പങ്കെടുത്തിരുന്നില്ല.

പിന്നീട് പുതുക്കി പ്രസിദ്ധീകരിച്ച ടെണ്ടറിലാണ് നിലവില്‍ കൊച്ചിയില്‍ കാനകളില്‍ നിന്നു ചെളി നീക്കം ചെയ്യാന്‍ കരാര്‍ എടുത്ത കമ്പനി തന്നെ താല്‍പ്പര്യപ്പെട്ട് മുന്നോട്ടു വന്നത്. ഇവര്‍ക്ക് കരാര്‍ നല്‍കുന്നതിനുള്ള നടപടികളിലാണ് സിഎസ്എംഎല്‍. കൂടുതല്‍ കവചിത വാഹനങ്ങള്‍കൂടി എത്തുന്നതോടെ നഗരത്തിലെ മാലിന്യ നീക്കം കുറ്റമറ്റ നിലയില്‍ നടപ്പാക്കാനാകുമെന്ന് മേയര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കഴിഞ്ഞിടെ ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോയ തുറന്ന വാഹനത്തില്‍ നിന്നു മലിന ജലം ഒഴുകി റോഡിലേക്ക് വീഴ്ന്ന സംഭവം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കോര്‍പറേഷന്‍ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്ത സാഹചര്യവുമുണ്ടായി. സംഭവത്തില്‍ ഹൈക്കോടതിയുടെ അടക്കം വലിയ വിമര്‍ശനങ്ങളാണ് കോര്‍പറേഷന്‍ നേരിടേണ്ടി വന്നത്.