മാമലക്കണ്ടത്ത് വീണ്ടും കടുവയിറങ്ങി
Friday, March 29, 2024 4:04 AM IST
കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കടുവയിറങ്ങി. നിരീക്ഷിക്കാനായി വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം കടുവയുടെ മുന്നിലകപ്പെട്ട ചാമപ്പാറക്ക് സമീപം കാര്യാട് ഭാഗത്തെ പ്രദേശവാസികളാണ് വീണ്ടും കടുവയെ കണ്ടത്.

ഈയാഴ്ച മൂന്ന് ദിവസങ്ങളിൽ പ്രദേശവാസികള്‍ കടുവയെ കണ്ടു. കടുവ തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിന് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ സംഘം സ്ഥലത്തെത്തി ഇന്നലെ വൈകിട്ട് പരിശോധന നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ ചേലാട്ട് എലിയാസിന്‍റെ പുരയിടത്തില്‍ രണ്ട് കാമറ സ്ഥാപിച്ചു. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്താനായില്ലെന്ന് വനപാലകര്‍ പറഞ്ഞു.

ഇന്നലെനിരപ്പേല്‍ അജികുമാര്‍ ഈ ഭാഗത്തെ കൈത്തോട്ടില്‍ കടുവ വെള്ളം കുടിക്കുന്നത് കണ്ടിരുന്നു. ബുധനാഴ്ച രാവിലെ 7.30 ന് ചോലാട്ട് ഏലിയാസിന്‍റെ റബര്‍ത്തോട്ടത്തില്‍ ടാപ്പിംഗിന് പോയ ജോസഫ് കുര്യനും കടുവയുടെ മുന്നിലകപ്പെട്ടിരുന്നു. ആദ്യം പട്ടിപ്പുലിയോ പുലിയോ ആകാമെന്ന ധാരണയിലായിരുന്നു വനപാലകര്‍.

എന്നാല്‍ തുടര്‍ച്ചയായി പ്രദേശവാസികള്‍ കടുവയെ കണ്ടതോടെയാണ് കാമറ സ്ഥാപിക്കാനും പ്രദേശത്ത് നിരീക്ഷിക്കാനും തയാറായത്. പ്രായമായതോ പരിക്കേറ്റതോ ആയ കടുവയായിരിക്കാമെന്നാണ് വനപാലകര്‍ നല്‍കിയ സൂചന. കടുവ ഇതുവരേയും ആരേയും അക്രമിച്ചിട്ടില്ല. ഇതാണ് നാട്ടുകാരുടെ ആശ്വാസം.