എളിമയുടെ സംസ്കാരം വേണം: യുഹാനോൻ മാർ തിയോഡോഷ്യസ്
Friday, March 29, 2024 4:04 AM IST
മുളന്തുരുത്തി: എളിമയുടേയും വിനയത്തിന്‍റേയും സംസ്കാരം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യുഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പൊലീത്ത.വെട്ടിക്കൽ സെന്‍റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ കാൽ കഴുകൽ നിർവഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി എളിമയുടെ സംസ്കാരം ഉയർത്തി. അതേപോലെ ക്രിസ്തു ശിഷ്യർക്ക് ചുമതല വഹിക്കാൻ കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒമ്പതാം മണിയുടെ പ്രാർഥനയോടെ ആരംഭിച്ച ശുശ്രൂഷയിൽ 12 ശിഷ്യൻമാരെ അനുസ്മരിച്ച് 12 പേരുടെ കാലുകൾ കഴുകിത്തുടച്ച് സുഗന്ധദ്രവ്യമൊഴിച്ച് കാലുകൾ ചുംബിച്ചു.

തുടർന്ന് 12 പേരുടെ പ്രതിനിധിയായ ഒരാൾ ബിഷപിന്‍റെ കാലുകൾ കഴുകി ആദരവ് പ്രകടിപ്പിച്ചു.

ഭദ്രാസന വികാരി ജനറൽ മോൺ. തോമസ് ഞാറക്കാട് കോർ എപ്പിസ്കോപ്പ കുര്യൻ ആറമ്പിള്ളികുടിയിൽ കോർ എപ്പിസ്കോപ്പ, ജില്ലാ വികാരി ഫാ. കുര്യാക്കോസ് മുളകുകോടിയിൽ, ഫാ. വർഗീസ് മഠത്തിക്കുന്നത്ത്, ഫാ.മാത്യു കളരിക്കാലയിൽ എന്നിവർ നേതൃത്വം നൽകി.