ചർച്ചകൾ കഴിഞ്ഞിട്ടും പ്രഖ്യാപനം നീളുന്നതിൽ ദുരൂഹത
Tuesday, October 4, 2022 12:27 AM IST
തൃശൂർ: എംജി റോഡ് വികസനം ഇനിയും പ്രഖ്യാപിക്കാത്ത കോർപറേഷന്‍റെ നിലപാടിൽ ദുരൂഹത. ഇതു സംബന്ധിച്ച വ്യാപാരികളുമായുള്ള ചർച്ചകൾ പൂർത്തീകരിച്ചിട്ടും പ്രഖ്യാപനം നടത്തുന്നതു വൈകിക്കുന്നതാണു പല സംശയങ്ങൾക്കും കാരണമായിരിക്കുന്നത്. പുനരധിവാസം ആവശ്യപ്പെട്ട് മേയറുടെ ചേംബറിൽ പലതവണ ചർച്ചകൾ നടത്തിയ ശേഷവും പ്രഖ്യാപനം നീളുന്നതാണു വ്യാപാരികളെ ആശങ്കപ്പെടുത്തുന്നത്.
പ്രഖ്യാപനം നടത്തുകയാണെന്നു പല തവണ വ്യാപാരികളെ അറിയിച്ചിട്ടും അവസാന നിമിഷം പിന്മാറുകയാണു ചെയ്യുന്നതത്രേ. ഇന്നലെയും ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിൽനിന്ന് മേയർ പിന്മാറി. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപനം മാറ്റുന്നുവെന്നാണ് അറിയിച്ചത്. പക്ഷേ ഇന്നലെ തന്നെ പ്രഖ്യാപിക്കുമെന്ന് വ്യാപാരികൾക്കു വാക്കു കൊടുത്തിരുന്നു. നേരത്തെയും ഇത്തരത്തിൽ രണ്ടുതവണ വാക്കു പറഞ്ഞതാണെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നുവത്രേ.
കടകൾ പൂർണമായും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നും ഭാഗികമായി നഷ്ടം സംഭവിക്കുന്നവർക്കു പ്രത്യേക പാക്കേജ് നൽകണമെന്നുമാണു വ്യാപാരി നേതാക്കളുടെ ആവശ്യം. കടകൾ പോകുന്നവർക്കു നഷ്ടപരിഹാരവും ശക്തൻ മാർക്കറ്റിൽ ടിബി റോഡിന് എതിർവശത്ത് താത്കാലികമായി 16 കടമുറികളും നൽകണമെന്നും നടുവിലാൽ ജംഗ്‌ഷനിൽ കോർപറേഷൻ സമുച്ചയം പൂർത്തിയാക്കുന്ന മുറയ്ക്ക് ഇവിടെ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നുമാണ് പ്രധാന ആവശ്യം. ഭാഗികമായി നഷ്ടം സംഭവിക്കുന്നവരെ തത്സ്ഥാനത്തു നിലനിർത്തി പ്രത്യേക പാക്കേജ് നൽകണമെന്നാണ് മറ്റൊരാവശ്യം.
നടുവിലാൽ മുതൽ പാറയിൽ ജംഗ്ഷൻ വരെ 21 മീറ്ററായും തുടർന്ന് പടിഞ്ഞാറേക്കോട്ട വരെ 25 മീറ്ററായും ആണ് എംജി റോഡ് വികസിപ്പിക്കുന്നത്. 12 വ്യാപാരികൾക്കാണു പൂർണമായും കടകൾ നഷ്ടപ്പെടുന്നത്. അവസാനമായി അളവെടുക്കുന്പോൾ ഭാഗികമായി നഷ്ടം സംഭവിക്കുന്നവരുടെ കാര്യത്തിലും തീരുമാനമെടുക്കണമെന്നാണു വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് ഫോർട്ട് യൂണിറ്റിന്‍റെ ആവശ്യം. എംജി റോഡ് വികസനത്തിനു വ്യാപാരികൾ എതിരല്ലെന്നും വികസനം തങ്ങളുടെ കൂടെ ആവശ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും യൂണിറ്റ് പ്രസിഡന്‍റ് എ.എൽ. ടോണി, സെക്രട്ടറി ഉന്മേഷ് പാറയിൽ എന്നിവർ പറഞ്ഞു.