ഷെർമൻ/ടെക്സസ്: മെത്താംഫെറ്റാമൈൻ കടത്തിയ കേസിൽ ഡാളസ് സ്വദേശിയായ ഡെൽഡ്രിക്ക് ഡാമോണ്ട് ലൂയിസ് (40) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ ലൂയിസിന് ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് അറ്റോർണി ജയ് ആർ. കോംബ്സ് അറിയിച്ചു. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.

കിഴക്കൻ ടെക്സസിലെ ഫെഡറൽ കോടതിയാണ് ഇയാളെ മയക്കുമരുന്ന് കടത്ത് കേസിൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഗ്രേസൻ കൗണ്ടിയിൽ നടന്ന മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ലൂയിസ് മെത്താംഫെറ്റാമൈൻ വിതരണക്കാരനാണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം 490 ഗ്രാം മെത്താംഫെറ്റാമൈൻ ഇയാൾ വിറ്റതായി കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ നിന്ന് വ്യക്തമായി.


ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ, ഫോൺ സംഭാഷണങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവയും തെളിവുകളായി പരിഗണിച്ചു. എഫ്.ബി.ഐ., ഗ്രേസൻ കൗണ്ടി ഷെരീഫ് ഓഫീസ്, ഷെർമൻ, ഡാളസ് പോലീസ് വകുപ്പുകൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.