വാഷിംഗ്‌ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇനി കൂടുതൽ ബുദ്ധിമുട്ടാകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ പുതിയ നയം അനുസരിച്ച് ഇനി മുതൽ എല്ലാ നോൺ-ഇമിഗ്രന്‍റ് വീസ അപേക്ഷകരും അവരുടെ സ്വന്തം രാജ്യത്തോ നിയമപരമായി താമസിക്കുന്ന രാജ്യത്തോ മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാവൂ.

ഇതുവരെ, പല ഇന്ത്യൻ പൗരന്മാരും സിംഗപ്പുർ, ജർമനി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ബി1 (ബിസിനസ്), ബി2 (ടൂറിസം) വീസകൾക്ക് വേഗത്തിൽ അപ്പോയിന്‍റ്മെന്‍റ് നേടാറുണ്ടായിരുന്നു. പുതിയ നിയമം ഈ രീതിക്ക് തടസമുണ്ടാക്കും.


ഇന്ത്യയിൽ നിലവിൽ വീസ അപ്പോയിന്‍റ്മെന്‍റ് ലഭിക്കാൻ 3.5 മാസം മുതൽ ഒമ്പത് മാസം വരെയാണ് കാത്തിരിപ്പ് സമയം. ഈ പുതിയ നയം കാരണം ഇന്ത്യയിലെ വീസ ലഭിക്കാനുള്ള കാലതാമസം ഇനിയും വർധിക്കുമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൂടാതെ, സെപ്റ്റംബർ രണ്ട് മുതൽ നിലവിൽ വന്ന ഇൻ-പേഴ്സൺ ഇന്‍റർവ്യൂ നിർബന്ധമാക്കിയ മറ്റൊരു നയവും ഈ പ്രശ്നം കൂടുതൽ വഷളാക്കും.