കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ആറു വയസുകാരനടക്കം 11 പേർ കൊല്ലപ്പെട്ടു; 124 പേർക്കു പരിക്കേറ്റു.

ബുധനാഴ്ച അർധരാത്രി മുതൽ മൂന്നൂറിലധികം ഡ്രോണുകളും എട്ടു മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. പരിക്കേറ്റവരിൽ ഒന്പതു കുട്ടികളും ഉൾപ്പെടുന്നു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടെന്നാണു യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചത്.

പാർപ്പിട സമുച്ചയം, സ്കൂൾ, ആശുപത്രി എന്നിവ അടക്കം കീവിലെ 27 സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടു. എന്നാൽ, യുക്രെയ്ൻ സേനയുടെ ആസ്ഥാനങ്ങൾ, ആയുധ ഡിപ്പോകൾ എന്നിവടങ്ങളിലാണ് ആക്രമണം നടത്തിയതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.


യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ പത്തു ദിവസത്തിനുള്ളിൽ ഉണ്ടായില്ലെങ്കിൽ റഷ്യക്കും അവരുടെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്കും എതിരേ ചുങ്കം ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പു നല്കിയിരുന്നു.