വൈക്കം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു
Thursday, August 7, 2025 7:05 AM IST
വൈക്കം: വൈക്കത്തിന്‍റെ ആരോഗ്യമേഖലയ്ക്കു കൂടുതല്‍ കരുത്തേകി വൈക്കം താലൂക്ക് ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു.
കിഫ്ബി വഴി 55.83 കോടി രൂപ ചെലവിലാണ് നിര്‍മാണം. 11504.32 ചതുരശ്ര മീറ്ററില്‍ സംസ്ഥാന ഹൗസിംഗ് ബോര്‍ഡാണ് നാലു നിലകളിലായി കെട്ടിടം നിര്‍മിക്കുന്നത്. നിലവില്‍ അവസാനഘട്ട നിര്‍മാണ പ്രവൃത്തികളായ ഇലക്‌ട്രിക്കല്‍ ജോലികള്‍, പ്ലംബിംഗ്, ടൈല്‍ പാകല്‍ എന്നിവയാണ് നടക്കുന്നത്.

ഒ.പി, അത്യാഹിതവിഭാഗം, ഫാര്‍മസി, വിശ്രമിക്കാനുള്ള സ്ഥലം, റിസപ്ഷന്‍ എന്നിവ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ സ്പെഷല്‍ ഒപികള്‍ നേത്രരോഗവിഭാഗം, ശിശുരോഗവിഭാഗം, ത്വക്‌രോഗ വിഭാഗം, യൂറോളജി, ഇഎന്‍ടി, കാര്‍ഡിയോളജി, പാലിയേറ്റീവ് കെയര്‍, പിഎംആര്‍ എന്നീ വിഭാഗങ്ങളും പ്രവര്‍ത്തിക്കും. മൂന്നാംനില പൂര്‍ണമായും വാര്‍ഡുകള്‍ക്കും മുറികള്‍ക്കുമായി മാറ്റിവച്ചിരിക്കുകയാണ്.

285 ബെഡുകളും 16 പേ വാര്‍ഡ് മുറികളുമാണുള്ളത്. ഇവിടെ ശൗചാലയ സൗകര്യവും ഉണ്ട്. നാലാം നിലയില്‍ രണ്ട് ഓപ്പറേഷന്‍ തിയറ്ററും ഒരു മൈനര്‍ ഓപ്പറേഷന്‍ തിയറ്ററും സര്‍ജിക്കല്‍ ഐസിയുവും പ്രവര്‍ത്തിക്കും. രണ്ടും മൂന്നും നാലും നിലകള്‍ 2346 മീറ്ററിലാണ് നിര്‍മാണം.

എക്സ് റേ, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടാവും. കൂടാതെ നാല് ലിഫ്റ്റുകള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, സെക്യൂരിറ്റി ക്യാബിന്‍, ആംബുലന്‍സ് ഷെഡ്, ഇലക്ട്രിക്കല്‍ മുറി എന്നിവയും ഇതിനോടനുബന്ധിച്ച് ഉണ്ടാവും. ടെറസില്‍ സോളാര്‍ പാനലുകളും സജ്ജമാക്കും.

നിലവില്‍ വൈക്കം താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നത് വനിതാ-ശിശു സംരക്ഷണ ആശുപത്രി കെട്ടിടത്തിലാണ്. ദിവസേന ആയിരത്തിനടുത്ത് രോഗികള്‍ ഒപിയിലെത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയില്‍ 35 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

പുതിയ കെട്ടിടവും സൗകര്യങ്ങളും വരുന്നതോടെ വൈക്കത്തിന്‍റെ ആരോഗ്യമേഖലയുടെ സമഗ്രവികസനം സാധ്യമാകുമെന്നും ആറുമാസത്തിനുള്ളില്‍ കെട്ടിടംപണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും സി.കെ. ആശ എംഎല്‍എ പറഞ്ഞു.