ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം മുഖം മിനുക്കുന്നു
Thursday, August 7, 2025 7:16 AM IST
ചങ്ങനാശേരി: മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. കായികവകുപ്പ് അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. 109 മീറ്റര്‍ നീളവും 69 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടില്‍ ആധുനിക സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.

പ്രഭാതസവാരിക്കായി പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന വാക്ക്-വേയും ഒരുങ്ങുന്നുണ്ട്. ഏറെ വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയം നവീകരിക്കുന്നത് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ദേശീയതല ടൂര്‍ണമെന്‍റുകള്‍ക്ക് അനുയോജ്യമായ എല്‍ഇഡി ഫ്ലഡ്‌ലിറ്റ് സ്ഥാപിക്കല്‍, ഫെന്‍സിംഗ്, കേര്‍ബ് പണികള്‍ എന്നിവ പൂര്‍ത്തീകരിച്ചു.

ഇറക്കുമതി ചെയ്ത ബര്‍മൂഡ ഗ്രാസാണ് ഗ്രൗണ്ടിലുപയോഗിക്കുന്നത്. നിലവില്‍ അത് ഗ്രൗണ്ടില്‍ വച്ചുപിടിപ്പിക്കുന്നതിന്‍റെ പണികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ഗ്രൗണ്ട് പരിപാലനത്തിനായി സ്പ്രിംക്ലര്‍ സംവിധാനവും ദിവസേന 20,000 ലിറ്റര്‍ വെള്ളത്തിന്‍റെ ലഭ്യത ഉറപ്പാക്കാനായി അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ ടാങ്കും പമ്പ് റൂമും ഒരുക്കിയിട്ടുണ്ട്.

77,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടിനു പുറമേ മഡ് വോളിബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, എയര്‍ കണ്ടീഷന്‍ഡ് ഇന്‍ഡോര്‍ ജിം എന്നീ സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്. ഒരേസമയം രണ്ടായിരത്തില്‍പ്പരം കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന ഗാലറിയുടെ ടെന്‍സൈല്‍ റൂഫിംഗിന്‍റെ പണികള്‍ പുരോഗമിക്കുന്നു. വസ്ത്രം മാറുന്നതിനുള്ള മുറിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ടോയ്‌ലറ്റ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ അവസാനത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.