പൂരം കാണാൻ പുറപ്പെട്ട യുവാവ് ട്രെയിനിൽനിന്നു വീണു മരിച്ചു
Friday, April 19, 2024 10:14 PM IST
ആലുവ: തൃശൂർ പൂരം കാണാൻ പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട യുവാവ് ട്രെയിനിൽനിന്നു വീണു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തിൽ നൂറോമ്മാവ് പടിഞ്ഞാറെകൂറ്റ് വീട്ടിൽ വർഗീസ് തോമസിന്‍റെ മകൻ റോജി വർഗീസ് (32) ആണ് ആലുവയിൽ തിരുവനന്തപുരം - ചെന്നൈ മെയിൽ ട്രെയിനിൽനിന്ന് വീണത്.

വ്യാഴാഴ്ച രാത്രി 7.15ന് ആലുവ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്. ട്രെയിൻ ഫ്ളാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതിലിനോട് ചേർന്ന് നിന്നിരുന്ന റോജി പിടിവിട്ട് ട്രെയിനിനും പാളത്തിനും ഇടയിലേക്കാണ് വീണത്. ഉടൻ ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കളമശേരിയിലെ ഗവ. മെഡിക്കൽ കോളജിലും എത്തിച്ചു. പരിക്ക് അതീവ ഗുരുതരാവസ്ഥയിലായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.

മാർബിൾ തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ റോജി, തൃശൂർ പൂരം കാണുന്നതിനാണ് വീട്ടിൽനിന്നു പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്നു നടക്കും. നൂറോമ്മാവ് പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റുമാനാണ് പിതാവ് വർഗീസ് തോമസ്. മാതാവ്: ലക്ഷ്മിക്കുട്ടി. സഹോദരൻ: രഞ്ജി വർഗീസ്.