നവ്യാനുഭവം പകര്‍ന്ന് ക്രൈസ്റ്റിലെ "തിരനോട്ടം അരങ്ങ് '
Tuesday, August 12, 2025 2:03 AM IST
ഇരിങ്ങാലക്കുട: കേരളീയരംഗകലകളുടെ പ്രചാരണവും ഉന്നമനവും നിലനില്‍പ്പും ലക്ഷ്യമിട്ട് കഴിഞ്ഞ 18 വര്‍ഷമായി ദുബായിലും കേരളത്തിലും കലാസംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തിരനോട്ടം സംഘടനയുടെ "അരങ്ങ് 2025' ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

ഇരിങ്ങാലക്കുട ഡോ.കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബി ന്‍റെ സംഘാടനത്തിലായിരുന്നു പരിപാടി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോ യ് പീണിക്കപ്പറമ്പിലും തിരനോട്ടം പ്രതിനിധി പി.എസ്. രാമസ്വാമിയും ചേര്‍ന്ന് കളിവിളക്കു തെളിയിച്ചു.

തിരനോട്ടത്തിന്‍റെ പേരിലും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടിതമ്പുരാട്ടിയുടെ സ്മരണാര്‍ഥവുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുദക്ഷിണ പുരസ്‌കാരങ്ങള്‍ കഥകളി നാട്യാചാര്യന്‍ കലാമണ്ഡലം കെ. ജി. വാസുദേവന്‍, അണിയറശില്പി കോട്ടയ്ക്കല്‍ കുഞ്ഞിരാമന്‍ എന്നിവർക്കു സമ്മാനിച്ചു.

ക്ലബ് പ്രസിഡന്‍റ് രമേശന്‍ നമ്പീശന്‍, ശശികുമാര്‍ തോട്ടുപുറം, വിനു വാസുദേവന്‍, കോട്ടയ്ക്കല്‍ ദേവദാസ്, നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കീചകവധം കഥകളി സമ്പൂര്‍ണമായി അവതരിപ്പിച്ചു. നാല്പതോളം കലാകാരന്മാര്‍ ചൊല്ലിയാടിയുറപ്പിച്ച, എട്ടുമണിക്കൂറിലധികം ദൈര്‍ഘ്യമേറിയ ഈ അത്യപൂര്‍വ അവതരണത്തില്‍ പ്രധാനകഥാപാത്രമായ കീചകനായി ഡോ. സദനം കൃഷ്ണന്‍കുട്ടി രംഗത്തെത്തി.