വണ്ടൂർ: വണ്ടൂർ ടൗണിൽ പൂക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ യുവാവിനെ വണ്ടൂർ പോലീസും നിലന്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി (45)നെയാണ് ഏഴര ലിറ്റർ വിദേശ മദ്യവുമായി എസ്ഐ എം.ആർ. സജി അറസ്റ്റ് ചെയ്തത്.

നിലന്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാമിന് ലഭിച്ച വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വണ്ടൂർ പോലീസും ഡാൻസാഫ് ടീമും നടത്തിയ സംയുക്ത പരിശോധനയിൽ പ്രതി പിടിയിലായത്.

ബീവറേജിൽ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. 420 രൂപ വില വരുന്ന മദ്യം 600 രൂപക്കാണ് വിൽപ്പന നടത്തിയിരുന്നത്.

എഎസ്ഐ, ടി.ബി. സിനി, സീനിയർ സിപിഒ കെ. അജേഷ്, സിപിഒ സി.സി. രാകേഷ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.