മലപ്പുറം: നിലന്പൂർ ആദിവാസി ഭൂസമര പ്രവർത്തകരോട് ചെയ്ത കരാർ പാലിക്കാൻ സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. വലിയ വഞ്ചനയാണ് സർക്കാർ ചെയ്തിരിക്കുന്നത്. സർക്കാരിന്‍റെ പ്രതിനിധിയായ ജില്ലാ കളക്ടർ നൽകിയ ഉറപ്പിന് കടലാസിന്‍റെ വിലപോലുമില്ലെന്നത് അംഗീകരിക്കാൻ കഴിയില്ല.

നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരുമെന്നും എന്തു നിലപാടാണ് ആദിവാസി സമരത്തോട് പാർട്ടികൾ സ്വീകരിക്കുന്നത് എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാൽ ആദിവാസി നേതാവ് ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലന്പൂരിൽ 314 ദിവസത്തോളം നീണ്ടുനിന്ന ഈ സമരം കഴിഞ്ഞ വർഷം ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്നുവെങ്കിലും വാഗ്ദാനം ചെയ്ത 50 സെന്‍റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറന്പ്,

ജില്ലാ പ്രസിഡന്‍റ് കെ.വി. സഫീർഷ, ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡന്‍റ് ആരിഫ് ചുണ്ടയിൽ, ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, ജില്ലാ കമ്മിറ്റിയംഗം മജീദ് ചാലിയാർ, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്മാൻ, മുനിസിപ്പൽ പ്രസിഡന്‍റ് പി.പി. മുഹമ്മദ്, എൻ.കെ. ഇർഫാൻ, സി.എച്ച്. ബഷീർ, സെയ്തുമുഹമ്മദ് തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.