നിലന്പൂർ: നിലന്പൂരിലെ ബിജെപി സ്ഥാനാർഥി യുഡിഎഫ് സംഭാവന ചെയ്ത സ്ഥാനാർഥിയെന്ന് അഡ്വ. എം.സ്വരാജ്. യുഡിഎഫ് ഘടകകക്ഷിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

പി.വി. അൻവർ മത്സരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും അത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും സ്വരാജ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്‍റെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനതയുടെയും നാഥനാണെന്നും ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നയാൾ കൂടിയാണ്.

പിണറായി വിജയന്‍റെ വരവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തിന് ആക്കം കൂട്ടും. വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട് അൻവർ ഉന്നയിച്ച ആരോപണത്തിന് 2016-ൽ വി.എസ് തന്നെ മറുപടി നൽകിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടവും പി.വി. അൻവറും തമ്മിൽ നടന്ന രഹസ്യചർച്ച ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അത് അവരുടെ കാര്യമെന്നും ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചല്ലേ പ്രവർത്തിക്കുകയെന്നും സ്വരാജ് മറുപടി നൽകി.