മലപ്പുറം: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഡീഷണൽ ചീഫ് ഇലക്ട്രൽ ഓഫീസറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. വോട്ടർ പട്ടിക പ്രസിദ്ധീകരണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തന രീതി, പാലിക്കേണ്ട കാര്യങ്ങൾ എന്നിവയും സംഘം വിലയിരുത്തി. നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സംഘം വിലയിരുത്തി.

അഡീഷണൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പി. കൃഷ്ണദാസൻ, സെക്ഷൻ ഓഫീസർ ആർ.വി. ശിവലാൽ, അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസർ പി. ഉദയകുമാർ, അസിസ്റ്റന്‍റ് കെ.വി. ശിവപ്രസാദ്, ടെക്നിക്കൽ അസിസ്റ്റന്‍റ് ബിജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.ആർ. ജയന്തി എന്നിവർ സംസാരിച്ചു.

ഓഡിറ്റോറിയങ്ങളുടെ ബുക്കിംഗ് മുൻകൂട്ടി അറിയിക്കണം

നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളോ ഏജന്‍റുമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തിയതി, സമയം എന്നിവ മാനേജർമാർ തെരഞ്ഞെടുപ്പ് ഉപവരണാധികാരിയായ നിലന്പൂർ തഹസിൽദാരുടെ കാര്യാലയത്തിൽ ക്യാന്പ് ചെയ്തിട്ടുള്ള മണ്ഡലത്തിന്‍റെ ചുമതലയുളള അസിസ്റ്റന്‍റ് എക്സ്പെൻഡിച്ചർ ഒബ്സർവറെ രേഖാമൂലം അറിയിക്കണം.

തെരഞ്ഞെടുപ്പ് കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ കളക്ടർ അറിയിച്ചു.