മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം പൂർത്തിയാക്കി. മഞ്ചേരി നഗരസഭയിൽ ഇനി 53 വാർഡുകൾ. നിലവിൽ 50 വാർഡുകളുള്ള നഗരസഭയിൽ പുതുതായി മൂന്ന് വാർഡുകൾ കൂടി രൂപം കൊണ്ടു. മഞ്ചേരി, പയ്യനാട്, നറുകര എന്നീ മൂന്ന് വില്ലേജുകളിലായാണ് ഓരോ വാർഡുകൾ അധികരിച്ചത്. എട്ട് വാർഡുകളുടെ പേരുകളിൽ മാറ്റം വന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളുടെയും അതിർത്തി പുനർനിർണയിച്ചു.

വീടുകളുടെ എണ്ണം, ജനസംഖ്യ, ഭൂപ്രകൃതി എന്നിവ പരിഗണിച്ചാണ് വിഭജനം നടത്തിയത്. നേരത്തെ കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് വാർഡ് വിഭജനം പൂർത്തിയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് വാർഡുകളുടെ അതിർത്തി മാറ്റി നിർണയിച്ചിരുന്നു.

ഇതോടെ പൊന്നാനി നഗരസഭക്ക് പുറമെ മഞ്ചേരിയിലും 53 വാർഡുകളായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാർഡുകളുള്ള മുനിസിപ്പാലിറ്റികളാണിത്. 1500 മുതൽ 2000 വരെയാണ് ഓരോ വാർഡിലെയും ജനസംഖ്യ നിശ്ചയിച്ചിട്ടുള്ളത്.

34-ാം വാർഡായ കോടതിപ്പടിയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത്. 1994 പേരാണ് ഈ വാർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. 47-ാം വാർഡായ പട്ടർകുളത്ത് 1982 പേരും ഇടംപിടിച്ചു. പത്താം വാർഡായ കോഴിക്കാട്ടുകുന്ന്, 23-ാം വാർഡായ കിഴക്കെകുന്ന് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ജനസംഖ്യ. 1678 പേരാണ് ഈ രണ്ട് വാർഡുകളിലുമുള്ളത്.