പെരിന്തൽമണ്ണ: ഷൊർണൂർ -നിലന്പൂർ റെയിൽപാതയിലെ ഏഴ്കണ്ണി പാലത്തിന്‍റെ ഭാഗത്തായി അണ്ടർ പാസ് നിർമാണത്തിനായുള്ള 3,53,87,949 രൂപയുടെ എസ്റ്റിമേറ്റ് റെയിൽവേ അംഗീകരിച്ചു. ഡെപ്പോസിറ്റ് പ്രവൃത്തിയായി നടത്താൻ ഉദ്ദേശിക്കുന്ന ഈ പ്രവൃത്തിക്ക് അടവാക്കിയ 3,17,374 രൂപ കഴിച്ചുള്ള 3,50,70,575 രൂപ അടവാക്കുന്നതിന് അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷൻ എൻജിനിയർ കത്ത് നൽകി.

50 ലക്ഷം രൂപ അങ്ങാടിപ്പുറം പഞ്ചായത്ത് കഴിഞ്ഞ സാന്പത്തിക വർഷം വകയിരുത്തിയിരുന്നു. ബാക്കി തുക എംഎൽഎ ഫണ്ടിൽ നിന്നും എംപി ഫണ്ടിൽ നിന്നും വകയിരുത്താനാണ് ലക്ഷ്യം.

മഞ്ഞളാംകുഴി അലി എംഎൽഎ, ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവർ ചാത്തനല്ലൂർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും എട്ടാം വാർഡ് മെംബർ പി.പി. ശിഹാബിന്‍റെയും അഭ്യർഥന പ്രകാരം സ്ഥലത്ത് പരിശോധന നടത്തി റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.

അണ്ടർപാസിന്‍റെ പ്രവൃത്തി പൂർത്തിയായാൽ പെരിന്തൽമണ്ണ ബൈപാസിൽ നിന്ന് ചിരട്ടമണ്ണയിലൂടെ അങ്ങാടിപ്പുറത്ത് കുറഞ്ഞ സമയം കൊണ്ട് എത്താം. മാത്രവുമല്ല അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.