പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്ക് എലിപ്പനി രോഗ പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ, ജനറൽ മെഡിസിൻ വിഭാഗംമേധാവി ഡോ. നോബി നെൽസണ്‍ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

മഴക്കാലത്ത് എലിപ്പനി രോഗ സാധ്യത കൂടുതലാണെന്നും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആഴ്ചയിലൊരിക്കൽ 100 മില്ലിഗ്രമിന്‍റെ രണ്ട് സോക്സി സൈക്ലിൻ ഗുളിക (ആഹാരത്തിന് ശേഷം) കഴിക്കണമെന്നും മലിനജലവുമായി സന്പർക്കത്തിൽ ഏർപ്പെടുന്നവർ വെള്ളം കയറാത്ത ഗംബൂട്ടുകൾ, കണ്ണടകൾ, കട്ടികൂടിയ തൊപ്പികൾ, കൈയുറകൾ ധരിക്കണമെന്നും ആവശ്യപ്പെട്ടു.

പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന, നടുവേദന, കാൽവണ്ണയിലെ പേശിവേദന, കണ്ണിനു മഞ്ഞനിറം അല്ലെങ്കിൽ ചുവപ്പുനിറം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എലിപ്പനിയാണെന്ന് സംശയിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം.

ഡോ.നസറുദ്ദീൻ ബോധവത്ക്കരണ ക്ലാസെടുത്തു. നഴ്സിംഗ് സൂപ്രണ്ട് ഇൻചാർജ് സുജാത, സീനിയർ നഴ്സിംഗ് ഓഫീസർ റോക്സി വർഗീസ്,ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽകുമാർ, എച്ച്ഐസി ഇൻചാർജ് സീനിയർ നഴ്സിംഗ് ഓഫീസർ ഷീബ എന്നിവർ പ്രസംഗിച്ചു.