മലപ്പുറം: അവധിക്കാലത്തും ഒഴിവ് ദിവസങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ബസ് യാത്രയ്ക്ക് നിർബന്ധമായും കണ്‍സഷൻ അനുവദിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർദേശിച്ചു. കണ്ടക്ടർ ആവശ്യപ്പെട്ടാൽ കണ്‍സഷൻ കാർഡും ഐഡി കാർഡും കാണിക്കാൻ വിദ്യാർഥികൾ ബാധ്യസ്ഥരാണെന്നും കളക്ടർ അറിയിച്ചു. സ്റ്റുഡന്‍റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വിദ്യാർഥികൾക്ക് ബസുകളിൽ കണ്‍സഷൻ അനുവദിക്കുന്നത്. 27 വയസിന് താഴെ പ്രായമുള്ള റെഗുലർ വിദ്യാർഥികൾക്കാണ് ഇതിന് അർഹതയുള്ളത്. കണ്‍സഷൻ കാർഡിന് അപേക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്ര പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. വിദ്യാർഥികളിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ പാടില്ലെന്ന് യോഗത്തിൽ നിർദേശം നൽകി. ബസ് പുറപ്പെടുന്നതുവരെ കുട്ടികളെ ബസിനടുത്ത് വെയിലത്തും മഴയത്തും നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും.

കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൂടുതൽ പാസ് നൽകുന്നതിന് നടപടി വേണമെന്നും വിദ്യാർഥികളും ബസ് ഉടമകളും പങ്കെടുത്ത യോഗത്തിൽ ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളിൽ സ്കൂൾ സ്റ്റോപ്പുകളിലെ തിരക്ക് കുറയ്ക്കാൻ 10 മിനിറ്റിന്‍റെ ഇടവേളകളിൽ വിവിധ ക്ലാസുകൾ വിടുന്ന കാര്യം പരിഗണിക്കാമെന്ന്് കളക്ടർ അറിയിച്ചു.

ഇക്കാര്യത്തിൽ സ്കൂൾ അധികൃതർക്ക് പിടിഎ യോഗം ചേർന്ന് തീരുമാനമെടുക്കാം. പോലീസ്, മോട്ടോർവാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ബസ് ഉടമകളുടെ സംഘടനാപ്രതിനിധികളും വിദ്യാർഥി സംഘടനാപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.