കരുവാരകുണ്ട്: പുലിയുടെ ആക്രമണത്തിൽ വളർത്തു നായയ്ക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് കൽക്കുണ്ട് അൽഫോൻസ് ഗിരിയിലെ ചേരി മാധവന്‍റെ വളർത്തു നായയെയാണ് പുലി അക്രമിച്ചത്.ബുധനാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കൂട്ടിനുള്ളിൽ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന നായയെ പുലി പുറത്തേക്ക് വലിച്ചിട്ട് കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.

ശബ്ദം കേട്ടെത്തിയ വീട്ടുകാർ ബഹളം വച്ചതോടെ നായയെ ഉപേക്ഷിച്ച് പുലി കടന്നു കളയുകയായിരുന്നു. തുടർന്ന് രാത്രി തന്നെ സ്ഥലത്തെത്തിയ വനപാലകർ പരിശോധന നടത്തുകയും കടിച്ചത് പുലി തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പരിക്കേറ്റ നായയ്ക്ക് ഇന്നലെ രാവിലെ കരുവാരകുണ്ട് വെറ്ററിനറി ഡിസ്പെൻസറിയിലെത്തിച്ച് ചികിത്സ നൽകി. മാധവന്‍റെ മറ്റൊരു നായയെ രണ്ട് വർഷം മുമ്പ് പുലി വകവരുത്തിയിരുന്നു.

കടുവാ ഭീതിക്ക് പുറമെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യവും ഉറപ്പായതോടെ നാട്ടുകാർ ആശങ്കയിലാണ്. വ്യാഴാഴ്ച വൈകുന്നേരം അൽഫോൻസ് ഗിരിയിൽ വന്യമൃഗ ശല്യത്തിനെതിരേ പ്രതിഷേധ യോഗവും നടത്തി.