എടക്കര: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപക നാശം വിതച്ചു. പോത്തുകല്‍ കോടാലിപ്പൊയില്‍ പള്ളിപ്പടിയിലാണ് കാട്ടാന നാശം വിതച്ചത്. വടക്കുംപാടം ഉമ്മര്‍ ഹാജിയുടെ വീടിനോട് ചേര്‍ന്ന് മതില്‍ തകര്‍ക്കുകയും വാഴ, കമുക് എന്നിവ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവലം രാത്രി 12 മണിയോടെയാണ് ആന കൃഷിയിടത്തിലിറങ്ങിയത്.

തരിപ്പ അബ്ദുള്‍ അസീസിന്‍റെ കൃഷിയിടത്തിലെ തെങ്ങും കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. വനാതിര്‍ത്തി പ്രദേശമായ കോടാലിപ്പൊയിലില്‍ കാട്ടാനകള്‍ സ്ഥിരമായെത്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

കൃഷിയിടങ്ങള്‍ക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലികള്‍ തകര്‍ത്താണ് കാട്ടാനകള്‍ വിളകള്‍ നശിപ്പിക്കുന്നത്. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ചിത്രവിവരണം കാട്ടാന തകര്‍ത്ത ഉമ്മര്‍ ഹാജിയുടെ വീടിന്‍റെ മതിലും നശിപ്പിച്ച കൃഷിയും.