നിലന്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അനുമതികൾക്ക് സുവിധ പോർട്ടൽ ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ എന്നിവ നടത്തുന്നതിനും ഉച്ചഭാഷിണി, പ്രചാരണത്തിനുള്ള വാഹനങ്ങൾ, ഹെലിപാഡുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള ഏകജാലക ഓണ്‍ലൈൻ സംവിധാനമാണ് സുവിധ.

അപേക്ഷ നൽകുന്നതിനായി suvidha.eci.gov. in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പ്രവേശിക്കണം. സുവിധ ആപ് വഴിയും സേവനങ്ങൾ ലഭിക്കും. എല്ലാ അപേക്ഷകളും 48 മണിക്കൂർ മുന്പ് നൽകണം. പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് അപേക്ഷ നൽകിയാൽ മാത്രമേ മുൻകാലങ്ങളിൽ അനുമതി ലഭിച്ചിരുന്നുള്ളൂ. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്താൽ വിവിധ ഓഫീസുകളിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ചുരുങ്ങിയ സമയത്തിനകം അനുമതി ലഭിക്കും.

ഏതെങ്കിലും കാരണത്താൽ അപേക്ഷ നിരസിച്ചാൽ ആ വിവരവും പോർട്ടലിൽ അറിയാം. മൊബൈൽ നന്പർ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അനുമതിക്കായി അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം തന്നെ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യാനും കഴിയും. അപേക്ഷ നൽകി അൽപ്പ സമയത്തിനകം അനുമതി നൽകിയോ നിരസിച്ചോ എന്ന് വെബ്സൈറ്റിൽ നിന്ന് അറിയാം.