നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ യുഡിഎഫിനൊപ്പമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ഷാഫി പറന്പിൽ എംപി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സ്ഥാനാർഥി ആരാണെന്നത് യുഡിഎഫിനെ ബാധിക്കുന്ന വിഷയമല്ല. പിണറായി സർക്കാരിനെതിരെ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന ഫലം നിലന്പൂരിൽ ഉണ്ടാകും. ആശാ വർക്കർമാരുടെ സമരം, ദേശീയപാതയുടെ തകർച്ച, വന്യമൃഗശല്യം എല്ലാം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തുമെന്നും ഷാഫി പറന്പിൽ പറഞ്ഞു.

രാഷ്ട്രീയ പോരാട്ടം നടന്നാൽ അതിന്‍റെ ഏറ്റവും വലിയ ഗുണം ലഭിക്കുക യുഡിഎഫിനാണ്. സിപിഎം പ്രവർത്തകർക്കു പോലും അംഗീകരിക്കാൻ കഴിയാത്ത അഴിമതി നാട്ടിൽ നടക്കുന്നുണ്ടെന്നും പിണറായി ഭരണം മാറണമെന്ന്് ആഗ്രഹിക്കുന്ന സിപിഎമ്മുകാർ പോലുമുണ്ട്. അവർ ഇക്കുറി യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യും. പി.വി. അൻവർ യുഡിഎഫിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും ഉണ്ടാകും. സിപിഎമ്മിന് അവരുടെ സ്ഥാനാർഥിയെ നിർത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഷാഫി പറന്പിൽ പറഞ്ഞു.