മഞ്ചേരി: പ്രണയം നടിച്ച് വീട്ടമ്മയുടെ എട്ട് പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി (രണ്ട്) രണ്ടു വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം വെള്ളറട ദാലുമുഖം മറവൻകോട് തെക്കേക്കര പുത്തൻവീട് എം.ജി. അനീഷ് (36)നെയാണ് ജഡ്ജ് എസ്. രശ്മി ശിക്ഷിച്ചത്.

2020 ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. 31കാരിയായ വീട്ടമ്മയെ പ്രതി കോട്ടക്കൽ ചങ്കുവെട്ടിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു.

കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ.ഒ. പ്രദീപ്, എം.കെ. ഷാജി എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് 16 സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കി. പിഴയൊടുക്കാത്തപക്ഷം പ്രതി ആറു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.