നിലമ്പൂര്‍: ആര്യാടന്‍ മുഹമ്മദിന് 11 തെരഞ്ഞെടുപ്പിലും കെട്ടിവയ്ക്കാനുള്ള പണം നല്‍കിയ പാരമ്പര്യം മകന്‍ ഷൗക്കത്തിനും നല്‍കി പുല്ലങ്കോട്ട് എസ്റ്റേറ്റിലെ പ്ലാന്‍റേഷന്‍ തൊഴിലാളികള്‍. പ്രചാരണത്തിരക്കിനിടയില്‍ ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായാണ് പുല്ലങ്കോട്ട് എസ്‌റ്റേറ്റിലെ ഐഎന്‍ടിയുസി സെക്രട്ടറി ഹസന്‍ പുല്ലങ്കോട്ടിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികളെത്തി യൂണിയന്‍ പ്രസിഡന്‍റ് കൂടിയായ ആര്യാടന്‍ ഷൗക്കത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവയ്ക്കാനുള്ള തുകയായ 10,000 രൂപ കൈമാറിയത്.

1963ലാണ് ആര്യാടന്‍ മുഹമ്മദ് ആസ്പിന്‍ വാള്‍ കമ്പനിയുടെ പുല്ലങ്കോട്ട് എസ്‌റ്റേറ്റിലെ പുല്ലങ്കോട്ട് പ്ലാന്‍റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് ഐഎന്‍ടിയുസി യൂണിയന്‍റെ പ്രസിഡന്‍റായത്. അന്ന് നിലമ്പൂരില്‍ നിന്നും സൈക്കിളിൽ 23 കിലോ മീറ്ററകലെ പുല്ലങ്കോട്ടെ എസ്‌റ്റേറ്റിലേക്ക് ആര്യാടന്‍ എത്തിയിരുന്നു. ദിസവങ്ങളോളം തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന ആര്യാടന് ഇവിടുത്തെ തൊഴിലാളികളുമായി ആത്മബന്ധമായിരുന്നു. നിരവധി തവണ സമരം ചെയ്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ ആര്യാടന്‍ നേടിക്കൊടുത്തിട്ടുണ്ട്.

മന്ത്രിയാകുമ്പോള്‍ എല്ലാ തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റ് സ്ഥാനവും ഒഴിയുമായിരുന്നെങ്കിലും പുല്ലങ്കോട്ട് എസ്‌റ്റേറ്റിലെ യൂണിയന്‍ പ്രസിഡന്‍റ് സ്ഥാനം മാത്രം ആര്യാടന്‍ നിലനിര്‍ത്തുകയായിരുന്നു പതിവ്. 1965 മുതല്‍ 2011 വരെ 11 തെരഞ്ഞെടുപ്പുകളിലാണ് ആര്യാടന്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചത്. എട്ട് തവണ വിജയിക്കുകയും മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തു.

ഈ തെരഞ്ഞെടുപ്പുകളിലെല്ലാം പുല്ലങ്കോട്ടെ ഐഎന്‍ടിയുസി തൊഴിലാളികളായിരുന്നു കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. തെഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ആര്യാടന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ അനുവദിച്ചിരുന്നില്ല. വിയോഗം വരെ 62 വര്‍ഷമാണ് ആര്യാടന്‍ പ്രസിഡന്‍റ് സ്ഥാനം വഹിച്ചത്.

ആര്യാടന്‍റെ വിയോഗ ശേഷം കെപിസിസി ജനറല്‍ സെക്രട്ടറിയായ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യൂണിയന്‍ ജനറല്‍ ബോഡി തെരഞ്ഞെടുത്തിരുന്നത്. ഇത്തവണ യൂണിയന്‍ പ്രസിഡന്‍റിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കാനായെന്ന സന്തോഷവുമുണ്ട് തൊഴിലാളികള്‍ക്ക്.

ഇന്ന് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും

നിലമ്പൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുമ്പ് അനുഗ്രഹം തേടി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് നിലമ്പൂര്‍ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലറയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രാര്‍ഥന നടത്തും.

നാളെ പത്രിക സമർപ്പിക്കും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ശനിയാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ശനിയാഴ്ച രാവിലെ 11ന് നിലമ്പൂര്‍ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്‍റെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധുവിന്‍റെ അടുത്തെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

ചന്തക്കുന്നില്‍ നിന്ന് താലൂക്ക് ഓഫീസിലേക്ക് പോകുന്ന പ്രവര്‍ത്തകരുടെ എണ്ണത്തിന് നിയന്ത്രണമുള്ളതിനാലാണ് റോഡ് ഷോ ചന്തക്കുന്നിലവസാനിപ്പിക്കുന്നത്.