പെരിന്തൽമണ്ണ: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട കാർ ഭാഗികമായി കത്തി നശിച്ചു. പെരിന്തൽമണ്ണയിൽ നിന്ന് അങ്ങാടിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ വച്ച് കത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

ജൂബിലി ജംഗ്ഷൻ പിന്നിട്ടതോടെ കാറിന്‍റെ മുൻവശത്ത് നിന്ന് പുകയുയർന്നു. ഉടൻ ഡ്രൈവർ കാറിലെ യാത്രക്കാരോട് ഇറങ്ങാൻ പറഞ്ഞു. പെട്ടെന്ന് കാറിന്‍റെ മുൻവശം കത്തുകയും ഉഗ്രശബ്ദം ഉണ്ടാവുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തുള്ള കാർ ആക്സസറീസ് ഷോപ്പിൽ നിന്ന് അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാർ തീയണച്ചതിനാൽ വൻ അപകടമൊഴിവായി.

അങ്ങാടിപ്പുറം ഭാഗത്തേക്ക് ഏറെ ഗതാഗതക്കുരുക്കുള്ള സമയത്തായിരുന്നു അപകടം. ഗതാഗത കുരുക്കിൽ മണിക്കൂറുകൾ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്ത് നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് ഇതുപോലുള്ള ഇലക്ട്രിക് സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിക്കുക പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.