പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട മാനുപ്പൊട്ടിയിൽ നായയെ പുലിപിടിച്ച സ്ഥലം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.പി. ജയരാജൻ സന്ദർശിച്ചു. തൊട്ടിതൊടിക താമുക്കുട്ടിയുടെ വീടാണ് സന്ദർശിച്ചത്.

ജനങ്ങളുടെ ഭീതി അകറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ സന്ദർശിച്ച് വനംമന്ത്രി, നിലമ്പൂർ ഡിഎഫ്ഒ, സിസിഎഫ് എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് പുലിയെ പിടിക്കാനുള്ള കൂട്, നിരീക്ഷണ കാമറകൾ എന്നിവ സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അനിൽകുമാർ, സിപിഎം അമരമ്പലം, ചുള്ളിയോട് ലോക്കൽ സെക്രട്ടറിമാരായ പി.സി. നന്ദകുമാർ, പി. ഉണ്ണികൃഷ്ണൻ, നിലമ്പൂർ ഏരിയാ സെന്‍റർ അംഗം പി. ശിവാത്മജൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.