പെരിന്തൽമണ്ണ: ഷൊർണൂർ-നിലന്പൂർ റെയിൽവേ പാതയിൽ കോട്ടയം എക്സ്പ്രസ് ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ ഉടനില്ല. കോവിഡ് കാലത്തിന് മുന്പ് പാതയിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം കോട്ടയം എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നു. അതേസമയം ട്രെയിൻ ഷൊർണൂർ പിന്നിട്ടാൽ പഴയ സ്റ്റോപ്പുകളെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്.

പാതയിലെ വൈദ്യുതീകരണം പൂർത്തിയാക്കിയതിനാൽ ട്രെയിനുകളുടെ വേഗം വർധിക്കുകയും സമയം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. മേലാറ്റൂരിലെയും കുലുക്കല്ലൂരിലെയും പുതിയ ക്രോസിംഗ് സ്റ്റേഷനുകൾ കമ്മീഷൻ ചെയ്ത ശേഷം കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാമെന്നാണ് അധികൃതരുടെ നിലപാട്.

ഇവ പൂർത്തിയാകാൻ ഇനിയും ഒരു വർഷത്തോളമെടുക്കും. എറണാകുളം-ഷൊർണൂർ മെമു നിലന്പൂരിലേക്ക് നീട്ടുന്നതിനുള്ള പദ്ധതിയിലാണ് പ്രതീക്ഷ. കഴിഞ്ഞ15 ന് പാലക്കാട് ഡിവിഷനിൽ മേഖലയിലെ എംപിമാരുടെ യോഗം ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. യാത്രക്കാർ ഏറെ പ്രതീക്ഷ പുലർത്തിയെങ്കിലും ബന്ധപ്പെട്ട ജനപ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുത്തില്ല.