കൊളത്തൂർ: 2019 ലെ ഉരുൾപൊട്ടലിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് പാലൂർകോട്ട ഭാഗത്തുണ്ടായിരുന്ന ചെങ്കൽ ഖനനം പൊതുജനങ്ങളുടെ എതിർപ്പ് കാരണം നിർത്തിവച്ചിരുന്നു. ഇപ്പോൾ വീണ്ടും പ്രദേശത്ത് ഖനനം നടത്തുന്നതിനെതിരേ നാട്ടുകാർ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനും കൊളത്തൂർ പോലീസിനും പരാതി നൽകി.

ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് മാത്രം അവകാശപ്പെട്ട വഴിയിലൂടെ കല്ലുകൾ കൊണ്ടുപോകുന്നത് പോലീസ് ഇടപെട്ട് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ഗ്രാമപഞ്ചായത്ത് അധികൃതരിൽ നിന്നും ലഭിച്ച പരാതികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.അബ്ദുൾ കരീം, വൈസ് പ്രസിഡന്‍റ് കെ.വി. ജുവേരിയ,

ബ്ലോക്ക് മെംബമാരായ ബിന്ദു കണ്ണൻ, കെ.പി. അസ്മാബി എന്നിവർ കൊളത്തൂർ പോലീസ് സ്റ്റേഷൻ അധികാരികൾക്ക് കൈമാറി.