കനത്ത ചൂടിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങുന്നു
Wednesday, April 17, 2024 5:47 AM IST
പുൽപ്പള്ളി: വരൾച്ച രൂക്ഷമായതോടെ പുൽപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങി. പുൽപ്പള്ളി ടൗണിനടുത്ത കബനി കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ നിരവധി കർഷകരുടെ തെങ്ങ്, കമുക്, വാഴ, കുരുമുളക് തുടങ്ങിയ വിളകളാണ് വ്യാപകമായി കരിഞ്ഞുണങ്ങിയത്.

കേരള-കർണാടക അതിർത്തി പ്രദേശങ്ങളിലുണ്ടായ വരൾച്ചയുടെ തനിപ്പകർപ്പാണ് ടൗണിനടുത്ത കൃഷിയിടങ്ങളിലുണ്ടായത്. ഒരാഴ്ചയ്ക്കിടെയാണ് കൃഷികൾ പൂർണമായും കരിഞ്ഞുണങ്ങിയത്.

കുരുമുളകും കാപ്പിയും കമുകുമെല്ലാം വ്യാപകമായി കരിഞ്ഞുണങ്ങി. മുൻകാലങ്ങളിൽനിന്നു വ്യത്യസ്ഥമായി പുൽപ്പള്ളി മേഖലയിലും കുടിവെള്ള ക്ഷാമവും വരൾച്ചയും രൂക്ഷമായിരിക്കുകയാണ്. ജലസേചന സൗകര്യമുണ്ടായിരുന്ന കൃഷിയിടങ്ങളിൽ കുഴൽക്കിണർ ഉൾപ്പെടെ വറ്റിയതോടെ കൃഷിയാവശ്യങ്ങൾക്ക് ജലം ലഭിക്കാത്ത അവസ്ഥയാണ്.

വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷികൾ പൂർണമായി നശിക്കുമെന്നാണ് കർഷകർ പറയുന്നത്. കൃഷി വകുപ്പോ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ കൃഷിയിടം സന്ദർശിക്കാൻപോലും എത്തിയിട്ടില്ലെന്നാണ് കർഷകരുടെ പരാതി. പുൽപ്പള്ളി ടൗണിനോട് ചേർന്ന പ്രദേശമായിട്ടുപോലും കൃഷിയിടം സന്ദർശിക്കാൻ തയാറാവാത്തത് കർഷകർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ സന്ദർശിച്ചെങ്കിലും ടൗണിനോട് ചേർന്ന കൃഷിയിടം സന്ദർശിക്കാൻ രാഷ്ട്രീയ നേതാക്കൾ തയാറായില്ലെന്നും നാട്ടുകാർ പറഞ്ഞു.