ചിട്ടിയിൽ ചേർന്നു ചതിയിൽപ്പെട്ട കർഷകൻ നീതി തേടുന്നു
Wednesday, April 17, 2024 5:47 AM IST
കൽപ്പറ്റ: ചിട്ടിയിൽ ചേർന്നു ചതിയിൽപ്പെട്ട കർഷകൻ നീതി തേടുന്നു. കെഎസ്എഫ്ഇ അന്പലവയൽ ശാഖയിൽനിന്നു വായ്പയെടുക്കുന്നതിനു ചിട്ടിയിൽ ചേർന്ന പള്ളിക്കുന്ന് മാടപ്പള്ളിക്കുന്നേൽ എം.എ. വർക്കിയാണ് ചതിയിൽപ്പെട്ടത്.

വായ്പയെടുത്ത 2013ൽ ആരോ നടത്തിയ ചതി വർക്കിയെ കടക്കെണിയിലാക്കി. ജപ്തി ഒഴിവാക്കുന്നതിനു 39 സെന്‍റ് സ്ഥലം വിൽപന നടത്തി കടം വീട്ടേണ്ടിവന്നു വർക്കിക്ക്. ചതിയിൽപ്പെട്ടതുമൂലം നഷ്ടമായ തുക വീണ്ടെടുക്കുന്നതിനു ഇതിനകം പല വാതിലുകളിലും മുട്ടിയെങ്കിലും ഫലം ഉണ്ടായില്ലെന്നു വർക്കി പറയുന്നു.

ഹൃദ്രോഗ ചികിത്സയ്ക്ക് പണം ആവശ്യം വന്നപ്പോഴാണ് വർക്കി രണ്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് കെഎസ്എഫ്ഇ ശാഖയെ സമീപിച്ചത്. വായ്പ അനുവദിക്കണമെങ്കിൽ ചിട്ടിയിൽ ചേരണമെന്ന് ശാഖാ മാനേജർ അറിയിച്ചു. ഇതനുസരിച്ച് വർക്കി ഒരു ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നു. രണ്ടാം മാസം 70,000 രൂപയ്ക്ക് ചിട്ടി വിളിച്ചു.

ഇതിനുശേഷം രണ്ട് ചെക് ലീഫും മറ്റു പ്രമാണങ്ങളും നൽകിയതിനെത്തുടർന്നു ശാഖയിൽനിന്നു രണ്ടു ലക്ഷം രൂപ വർക്കിയുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കി. ഇതിനിടെ ചികിത്സയ്ക്കു കാരുണ്യ പദ്ധതിയിൽനിന്നു ഒന്നര ലക്ഷം രൂപ പാസായി.

ഈ സാഹചര്യത്തിൽ ചിട്ടി വിളിച്ച തുക വായ്പയിലേക്ക് വരവുവയ്പ്പിച്ചു. ഇതിനുശേഷം ശാഖ ജീവനക്കാരിൽ ഒരാൾ വീട്ടിലെത്തി നോമിനിയുടേതായി ഒരു ചെക് ലീഫ് ആവശ്യപ്പെട്ടു. ഭാര്യ ഒപ്പിട്ട ചെക് ‌ലീഫാണ് ജീവനക്കാരന് നൽകിയത്. മൂന്നു വർഷത്തിനുശേഷം പ്രമാണങ്ങൾ തിരിച്ചെടുക്കുന്നതിന് കെഎസ്എഫ്ഇ ശാഖയിൽ എത്തിയപ്പോഴാണ് തന്‍റെ പേരിൽ മൂന്നു ലക്ഷത്തിന്‍റെ ചിട്ടിയുള്ളതും അതിൽനിന്നു ഒന്നര ലക്ഷം രൂപ വായ്പയെടുത്തതും വർക്കി അറിഞ്ഞത്.

ജീവനക്കാരൻ വീട്ടിൽനിന്നു വാങ്ങിയ ചെക് ദുരുപയോഗം ചെയ്താണ് ചിട്ടി മൂന്നു ലക്ഷത്തിന്‍റേതാക്കിയതും ഒന്നര ലക്ഷം രൂപ വായ്പയെടുത്തതുമെന്നാണ് വർക്കി കരുതുന്നത്. ചികിത്സാർഥം വർക്കി ആശുപത്രിയിലായിരുന്ന 2013 ഒക്ടോബർ 24നാണ് ചെക് ഉപയോഗിച്ച് പണം പിൻവലിച്ചത്. വർക്കിയുടെ പേരിലുള്ള കുടിശിക ആറ് ലക്ഷം രൂപ കവിഞ്ഞപ്പോഴാണ് കെഎസ്എഫ്ഇ ജപ്തി നടപടിക്കു മുതിർന്നത്.

ഈ ഘട്ടത്തിൽ ചിലർ ഉപദേശിച്ചതനുസരിച്ചാണ് സ്ഥലം വിറ്റ് കുടിശിക തീർത്തത്. ചേരാത്ത ചിട്ടിയുടെയും എടുക്കാത്ത വായ്പയുടെയും പേരിൽ അനുഭവിച്ച വിഷമതകൾക്ക് പരിഹാരം ഉണ്ടാകണമെന്നാണ് വർക്കി ആവശ്യപ്പെടുന്നത്.