സുൽത്താൻബത്തേരി: ട്രോളിംഗ് നിരോധനം മൂലം കടൽമത്സ്യങ്ങളുടെ വരവു കുറയുകയും വില ഉയരുകയും ചെയ്തതോടെ താരമായി പുഴ മത്സ്യങ്ങൾ. സാധാരണക്കാരുടെ പ്രിയപ്പെട്ടതായി മാറുകയാണ് പുഴയിലെയും കർഷകർ വളർത്തുന്ന കുളത്തിലെ മത്സ്യങ്ങളും. ഇവയുടെ ലഭ്യതയും വിലക്കുറവുമാണ് സാധാരണക്കാരെ ആകർഷിക്കുന്നത്.

രോഹു, നട്ടർ, ഗിഫ്റ്റ് തിലോപ്പിയ, നാടൻ തിലോപ്പിയ ഇവയ്‌ക്കെല്ലാം 160 മുതൽ 220 വരെ മാത്രമാണ് കിലോവില. ഇതിൽ അല്പം വിലകൂടുതൽ വരാലിന് മാത്രമാണ്. മുന്നൂറ് മുതൽ 360 വരെയാണ് വരാലിന് കിലോവില. ജില്ലയിലെ പ്രധാന പുഴകളിൽ നിന്നും കാരാപ്പുഴ, ബാണാസുര ഡാമുകളിൽ നിന്നും കർഷകർ കുളങ്ങളിൽ വളർത്തുന്ന ശുദ്ധജല മത്സ്യങ്ങളുമാണ് വില്പനയ്ക്കെത്തുന്നത്.

മത്സ്യങ്ങൾ പിടിക്കുന്നിടത്തും പാതയോരങ്ങളിൽ വാഹനങ്ങളിലെത്തിച്ചുമാണ് വില്പന നടക്കുന്നത്. മഴക്കാലം കൂടിയായതോടെ പുഴകളിൽ നിന്നും വെള്ളംകയറിയ വയലുകളിൽ നിന്നും മത്സ്യം പിടിച്ച് വില്പ നടത്തി വരുമാനം കണ്ടെത്തുന്നവരും ഇപ്പോൾ കൂടുതലാണ്.