പുൽപ്പള്ളി: പുൽപ്പള്ളി-മുള്ളന്‍കൊല്ലി റോഡില്‍ പഴയ ഗവ. ആശുപത്രിക്ക് സമീപം അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ തേക്കുമരത്തിന്‍റെ ചില്ലകള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം.

പ്രധാന പാതയില്‍ വഴിയാത്രക്കാര്‍ക്കും സമീപത്തെ സ്ഥാപനങ്ങള്‍ക്കുമെല്ലാം ഭീഷണിയായ ഈ തേക്കുമരത്തിന്‍റെ ചില്ലകള്‍ മുറിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.

ശക്തമായ കാറ്റില്‍ മരത്തിന്‍റെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്നത് ഇതുവഴിയുള്ള വാഹന-കാല്‍നട യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാണ്.