ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-നിലമ്പൂര്‍ അന്തര്‍ സംസ്ഥാനപാത ചെളിക്കുളമായി മാറി. നാടുകാണി മുതല്‍ അതിര്‍ത്തി വരെ റോഡ് കുണ്ടും കുഴിയുമായി പാടെ തകര്‍ന്നിരിക്കുകയാണ്. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണിത്.

റോഡ് ടാറിംഗ് നടത്തണമെന്ന് നീണ്ടകാലമായി ആവശ്യപ്പെട്ടു വരികയാണ്. പൊതുമരാമത്ത് വകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നിലമ്പൂരില്‍ നിന്ന് ഊട്ടിയിലേക്ക് കടന്നുപോകുന്ന പ്രധാന റോഡാണിത്. അതിര്‍ത്തിക്ക് സമീപം റോഡിന്‍റെ അരിക് കനത്ത മഴയില്‍ ഇടിഞ്ഞ് വീണിട്ടുണ്ട്.

ഈ മേഖല വലിയ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കുകയും മതിയായ സംരക്ഷണഭിത്തികള്‍ നിര്‍മിക്കുകയും ചെയ്യണമെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും ആവശ്യപ്പെട്ടു.

വിദഗ്ധ ചികിത്സ തേടി പെരിന്തല്‍മണ്ണ, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ആംബുലന്‍സ് വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ ഏറെ പ്രയാസമാണ്.