മാനന്തവാടി: മാനന്തവാടിയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി കിഴക്കേകര കുഞ്ഞപ്പ(69)ന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മൂന്നോടെ മകളുടെ വീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ എൽഎഫ് സ്കൂളിന് സമീപത്ത് വച്ചാണ് തെരുവുനായ കുഞ്ഞപ്പനെ അക്രമിച്ചത്. കാലിന് പരിക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

മുന്പ് ഇതേ സ്ഥലത്തുവച്ച് ലോട്ടറിക്കച്ചവടക്കാരനെ തെരുവുനായ അക്രമിച്ചിരുന്നു. ഇതോടെ ഒരുമാസത്തിനുള്ളിൽ നാല് പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്.

തെരുവുനായ ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ എൽഎഫ് സ്കൂളിന് സമീപത്തെ വ്യാപാരികൾ നഗരസഭയിൽ എത്തുകയും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. അക്രമക്കാരിയായ തെരുവുനായയെ ഉടൻ പിടികൂടുമെന്ന് നഗരസഭ അറിയിച്ചു.