കൽപ്പറ്റ: വയനാട്ടിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ബാങ്കുകളിൽ നിന്നും കൃഷി ആവശ്യങ്ങൾക്ക്‌ വേണ്ടി കടമെടുത്ത് തിരിച്ചടക്കാൻ കഴിയാത്തതിന്‍റെ പേരിൽ ജപ്തി ഭീഷണി നേരിടുകയാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഡിസിസി നേതൃയോഗത്തിൽ ഡിസസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. ജില്ലയിലെ സിപിഎം ഭരിക്കുന്ന പനമരം കാർഷിക വികസന ബാങ്കിൽ നിന്നും കാർഷിക കടം എടുത്തവർക്ക് യഥാസമയം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.

തിരുനെല്ലി പഞ്ചായത്തിലെ ത്രിശില്ലേരിയിലെ പ്ലാമൂല വീട്ടിൽ താമസിക്കുന്ന വി.വി. നാരായണ വാര്യരുടെ സ്ഥലം കടംഅടച്ചു തീർക്കാത്തതിന്‍റെ പേരിൽ ജപ്തി ചെയ്യുന്നതിനു വേണ്ടി നടപടികളുമായി ബാങ്ക് അധികൃതർ വന്നപ്പോൾ നൂറുകണക്കിന് കോണ്‍ഗ്രസ്‌ നേതാക്കളാണ് നാരായണ വാര്യർക്ക് സംരക്ഷണം നൽകിയത്.

ഇനിയെങ്കിലും ഈ കാര്യത്തിൽ കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകി കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുന്നോട്ടു പോകുമെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.