മാലോം: വലിയ പുഞ്ചയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കളപ്പുരയ്ക്കൽ ഷാജിയുടെ പറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം എത്തിയത്. തെങ്ങ്, കമുക്, കുരുമുളക്, വാഴ എന്നിലയെല്ലാം മറിച്ചിട്ട് ചവിട്ടിമെതിച്ച നിലയിലാണ്.

വലിയ പുഞ്ചയിലും ദർഘാസ്, ബന്തമല, ഇടക്കാനം തുടങ്ങിയ സമീപപ്രദേശങ്ങളിലും കഴിഞ്ഞ രണ്ടാഴ്ചയായി ആനക്കൂട്ടം നിരന്തര ഭീഷണിയാവുകയാണ്. വനംവകുപ്പിന്‍റെ ആർആർടി സംഘമെത്തിയിട്ടും ആനകളെ പൂർണമായും ഉൾക്കാട്ടിലേക്ക് തുരത്താൻ കഴിഞ്ഞിട്ടില്ല.

ജനങ്ങളുടെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന കാട്ടാനകളെ എത്രയും പെട്ടെന്ന് കാടുകയറ്റി വിടാൻ വനം വകുപ്പ് ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു.