കൊല്ലം: കൊല്ലത്ത് അനുവദിച്ച മൾട്ടി ഡിസിപ്ലിനറി റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിർമാണം ഒക്‌ടോബറിൽ പൂർത്തിയാകും. കേരളത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷന്‍റെ കീഴിൽ അനുവദിച്ച ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് കൊല്ലത്ത് റെയിൽവേ ഭൂമിയിൽ ഉപാസന ആശുപത്രിയ്ക്ക് എതിർവശം ഉയരുന്നത്. നിലവിൽ ദക്ഷിണ റെയിൽവേ സോണിൽ മൾട്ടി ഡിസിപ്ലിനറി റെയിൽവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മാത്രമാണുള്ളത്.

നാല് കോടി രൂപയുടെ കെട്ടിടമാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. പദ്ധതിയുടെ അടങ്കൽ തുക ആറ് കോടി 47 ലക്ഷം രൂപ ആണ്. ആകെ 16,500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. 2022 ഓഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ദക്ഷിണ റെയിൽവേയുടെ ഡിവിഷണൽ പെർമെനന്‍റ് വേ ട്രെയിനിംഗ് സെന്‍റർ, ഡിവിഷണൽ ട്രാഫിക് ട്രെയിനിംഗ് സെന്‍റർ, ഡിവിഷണൽ മെക്കാനിക്കൽ ട്രെയിനിംഗ് സെന്‍റർ എന്നിവയുടെ പ്രവർത്തനത്തിനാണ് മൾട്ടി ഡിസിപ്ലനറി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലത്ത് പൂർത്തിയാകുമ്പോൾ കേരളത്തിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ മിക്ക റെയിൽവേ ട്രെയിനിംഗും കൊല്ലം കേന്ദ്രീകരിച്ച് നടത്താനാവും. മാത്രമല്ല കൊല്ലം റെയിൽവേ സ്റ്റേഷന്‍റെ നവീകരണ പ്രവർത്തനം കൂടി പൂർത്തിയാകുമ്പോൾ ഇൻസ്റ്റിട്യൂട്ടിന്‍റെ പ്രാധാന്യവും വർധിക്കും.