കൊല്ലം : കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾക്ക് നിലവിൽ ചിന്നക്കടയിൽ സ്റ്റോപ്പില്ല.

യാത്രക്കാർ കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നോ അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നോ കയറിയേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.ചിന്നക്കട പോലെ കൊല്ലത്തിന്‍റെ പ്രധാന ഭാഗമായ ഒരു ബസ് സ്റ്റോപ്പിൽ ബസ് കിട്ടാതെ വരികയും അതിന്‍റെ പേരിൽ യാത്രക്കാർ നിരന്തരമായി ദുരിതം അനുഭവിക്കുകയും ചെയ്യുകയാണ്. ഈ വിഷയത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പലതവണ പരാതികൾ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. അതുകൊണ്ട് ശക്തമായ പ്രക്ഷോഭ നടപടികളിലേക്ക് പോകുവാൻ രാഷ്‌ട്രീയ സഹപാഠി തീരുമാനിച്ചിട്ടുണ്ട്.

എത്രയും പെട്ടെന്ന് തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കുവാൻ ചിന്നക്കട ഭാഗത്ത് ഒരു ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് രാഷ്‌ട്രീയ സഹപാഠി ജില്ലാ പ്രസിഡന്‍റ് സജീവ് പരിശവിളയും ജില്ലാ സെക്രട്ടറി അഡ്വ.സി.ആർ.അജയകുമാറും ആവശ്യ പ്പെട്ടു.