കൊല്ലം: പത്തനാപുരം കറവൂർ ചണ്ണയ്ക്കാമണ്ണിൽ യുവാവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ സംഭവത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. ഓലപ്പാറ സ്വദേശി അനിൽകുമാറാണ് പോലീസി െ ന്‍റ പിടിയിലായത്.

പിറവന്തൂർ പഞ്ചായത്തിൽ തൊടിക്കണ്ടം ഓലപ്പാറ പുത്തൻവീട്ടിൽ രെജി എന്ന ഓമനക്കുട്ടനെയാണ് കൊലപ്പെടുത്തിയത്. കേസിലെ രണ്ടാംപ്രതി ഷാജഹാനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അനിൽകുമാറിനായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെ പത്തനാപുരം കോടതിയിൽ ജാമ്യം എടുക്കുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ പോലീസി െ ന്‍റ പിടിയിലാകുന്നത്.

അനിൽകുമാറി െ ന്‍റ ഭാര്യയെ രജി അസഭ്യം പറഞ്ഞ് മർദിച്ചതി െ ന്‍റ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. രാത്രി വാഴത്തോട്ടത്തിൽ കാവലിനായി പോയ രജിയെ പ്രതികൾ മർദിച്ച് കൊലപ്പെടുത്തി പെരുന്തോയിൽ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പത്തനാപുരം എസ്എച്ചഒ ആർ. ബിജു പറഞ്ഞു.