കൊല്ലം: കൊല്ലം - പുനലൂർ റൂട്ടിൽ പകൽ സമയത്ത് ട്രെയിൻ സർവീസ് ഇല്ലെന്ന പരാതി യാത്രക്കാർ പറയാൻ തുടങ്ങിയിട്ടു കാലമേറെയായി. കൊല്ലം-പുനലൂർ റെയിൽവേ പാതയിൽ പകൽ മണിക്കൂറോളം ആണ് ട്രെയിൻ സർവീസ് ഇല്ലാത്തത്.

കൊല്ലം - പുനലൂർ റെയിൽ പാതയിൽ പുനലൂർ നിന്ന് കൊല്ലത്തേക്ക് പകൽ സമയത്ത് ഒൻപത് മണിക്കൂർ ഇടവേളയിൽ ട്രെയിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അത്ര തന്നെ സമയം പുനലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുന്ന പുനലൂർ-മധുര എക്സ്പ്രസ് ട്രെയിനി െ ന്‍റ റേക്ക് ഉപയോഗപ്പെടുത്തി കൊല്ലത്തേക്കും തിരികെയും സർവീസ് നടത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗേജ് മാറ്റവും പിന്നീട് വൈദ്യുതീകരണവും പൂർത്തിയാക്കിയ കൊല്ലം-പുനലൂർ റെയിൽ പാതയിൽ പകൽ ട്രെയിൻ ലഭ്യമല്ലാത്തത് യാത്രക്കാരെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്.

മെമു അടക്കം നാല് ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുകയും ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ കടന്നു പോവുകയും ചെയ്യുന്ന സ്റ്റേഷനാണ് പുനലൂർ. രാവിലെ എട്ടിന് ഉള്ള പുനലൂർ - കൊല്ലം മെമു സർവീസ് പോയി കഴിഞ്ഞാൽ പിന്നീട് കൊല്ലത്തേക്കുള്ള ട്രെയിൻ വൈകുന്നേരം 5.15 നുള്ള പുനലൂർ - മധുര എക്സ്പ്രസാണ്.

ഈ നീണ്ട ഇടവേള യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്നു. മുമ്പ് ഈ പാതയിൽ ഉണ്ടായിരുന്ന രണ്ട് പാസഞ്ചർ സർവീസുകളാണ് ഇപ്പോൾ നഷ്‌ടമായിരിക്കുന്നത്.

പകൽ11.20 ന് പുനലൂരിൽ നിന്നു കൊല്ലത്തേക്കും ഉച്ചയ്ക്കു ശേഷം ഉണ്ടായിരുന്ന ചെങ്കോട്ട - കൊല്ലം പാസഞ്ചർ ട്രെയിനും റദ്ദ് ചെയ്തിരിക്കുകയാണ്. ഇതുമൂലം യാത്രക്കാർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

പകൽ കൊല്ലം ഭാഗത്തേക്ക് യാത്രാ ട്രെയിൻ ലഭ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്ത് നിലവിൽ പുനലൂർ സ്റ്റേഷനിൽ മണിക്കൂറുകൾ വെറുതെ കിടക്കുന്ന മധുര - പുനലൂർ എക്സ്പ്രസി െ ന്‍റ റേക്ക് ഉപയോഗിച്ച് പുനലൂരിൽ നിന്ന് കൊല്ലത്തേക്കും തിരികെയും ഒരു പാസഞ്ചർ സർവീസ് നടത്താവുന്നതാണ്.

ഉച്ചയ്ക്ക് പുനലൂരിൽ നിന്നു കൊല്ലത്തേക്ക് പുറപ്പെട്ടാൽ ഒന്നര മണിക്കൂർ കൊണ്ട് കൊല്ലത്ത് എത്തിച്ചേരുവാനും അത്ര തന്നെ സമയം എടുത്ത് കൊല്ലത്തു നിന്ന് പുനലൂരിൽ തിരികെ എത്തിച്ചേരുവാനും കഴിയും. ഈ സർവീസ് നിലവിൽ വന്നു കഴിഞ്ഞാൽ യാത്രക്കാർ ഇപ്പോൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് വലിയൊരളവ് പരിഹാരം ഉണ്ടാക്കാം.

ഒപ്പം കൊല്ലത്ത് നിന്ന് ചെങ്കോട്ട - തിരുനെൽവേലി ഭാഗത്തേക്ക് മെമു സർവീസ് ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവും നിരവധി തവണ യാത്രക്കാരുടെ സംഘടനകൾ ദക്ഷിണ റെയിൽവേക്ക് നൽകിയിരുന്നതാണ്. ഇക്കാര്യങ്ങളിൽ ഉടൻ തന്നെ തീരുമാനം ഉണ്ടാകണമെന്നാണ് കൊല്ലം- ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.