അഞ്ചൽ : ചടയമംഗലത്ത് വീട്ടുമുറ്റത്ത് നിന്ന ചന്ദന മരം മുറിച്ചു കടത്തി. തേവന്നൂർ പറമ്പിൽ തറവീട്ടിൽ മാധവക്കുറുപ്പി െ ന്‍റ വീടിനു മുന്നിൽ നിന്ന 30 വർഷത്തിലധികം പഴക്കമുള്ള ചന്ദനമരമാണ് തിങ്കളാഴ്ച പുലർച്ചയോടെ മുറിച്ചു കടത്തിയത്.

ഇന്നലെ പുലർച്ചെ രണ്ടരയോടെ ശബദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ചന്ദനവുമായി മോഷ്ടാക്കൾ കടന്നിരുന്നു. 12 അടിയോളം നീളത്തിലുള്ള കാതൽ ഭാഗം കടത്തിയ മോഷ്ടാക്കൾ ബാക്കി ഭാഗം വീട്ടുമുറ്റത്ത് തന്നെ ഉപേക്ഷിച്ചു.

വീട്ടുടമ വിവരം ചടയമംഗലം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുറിച്ചു കടത്തിയത് ചന്ദന മരമായതിനാൽ തന്നെ വനം വകുപ്പും അന്വേഷണം നടത്തിയേക്കും. വീടും പരിസരവും കൃത്യമായി നിരീക്ഷിച്ചു മനസിലാക്കിയ ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്.

പ്രദേശത്തുള്ളവരോ പ്രദേശത്തെ കുറിച്ച് നന്നായി അറിയുന്നവരോ ആകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.