കൊട്ടാരക്കര : നിർമാണം പൂർത്തിയാക്കിയ നെടുമൺകാവ് വ്യാപാര സമുച്ചയവും ആധുനിക മത്സ്യ മാർക്കറ്റും ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷം നാലിന് മന്ത്രി സജി ചെറിയാൻ വ്യാപാര സമുച്ചയവും മത്സ്യ മാർക്കറ്റും ഉദ്ഘാടനം ചെയ്യും. കെ.എൻ.ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രി ജെ. ചിഞ്ചുറാണി പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകുന്നേരം 6.30ന് തൃശൂർ അഞ്ജന രവീന്ദ്രൻ നയിക്കുന്ന ഫോക്സ് റോക്സി െ ന്‍റ നാടൻ പാട്ടുകൾ അരങ്ങേറും.

സംസ്ഥാന സർക്കാരി െ ന്‍റ 5.2 കോടി രൂപ ചെലവിലാണ് വ്യാപാര സമുച്ചയവും ആധുനിക മത്സ്യ മാർക്കറ്റും നിർമിച്ചത്. രണ്ട് ബ്ലോക്കുകളായി 12304.675 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് നിർമിച്ചത്. ഒന്നാം ബ്ലോക്കിൽ 160 ചതുരശ്ര അടി വിസ്തീർണമുള്ള ഏഴും 120 അടിയുടെ മൂന്നും 140 അടിയുടെ ഒരു കട മുറിയുമാണ് ഉള്ളത്.

355, 680 ചതുരശ്ര അടി വീതം വിസ്തീർണമുള്ള നാല് ഓഫീസ് മുറികളും 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഒരുക്കിയിട്ടുണ്ട്.രണ്ടാം ബ്ലോക്കിൽ മത്സ്യ മാർക്കറ്റ്, മത്സ്യവും മറ്റ് ഉത്പന്നങ്ങളും സൂക്ഷിക്കാൻ സെല്ലാർ സംവിധാനം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ചില്ലറൂം, മൂല്യ വർധിത ഉത്പന്നങ്ങളും മറ്റും ഒരുക്കുന്നതിനായി പ്രിപ്പറേഷൻ റൂം, ഗോഡൗൺ, കടമുറികൾ എന്നിവയും നിർമിച്ചിട്ടുണ്ട്.

ഡ്രെയിനേജ്, ശുചിമുറികൾ, ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതീകരണം, ബയോഗ്യാസ് പ്ലാന്‍റ്, മഴവെള്ളസംഭരണി, സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് , പാർക്കിംഗിനുള്ള ക്രമീകരണങ്ങൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തീരദേശ വികസനവകുപ്പിനായിരുന്നു പദ്ധതിയുടെ നിർമാണ ചുമതല.