കുളത്തൂപ്പുഴ : വില്‍പനയ്ക്കെത്തിച്ച മീന്‍ ഉപയോഗയോഗ്യമല്ലാതായി മാറിയാൽ ജനവാസ മേഖലയിലേക്കും പാതയോരത്തുമൊക്കെ വലിച്ചെറിയുന്നത് കുളത്തൂപ്പുഴയിൽ പതിവായി. ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുന്ന ഉപയോഗ ശൂന്യമായ മത്സ്യങ്ങൾ നാട്ടുകാര്‍ക്കാണ് തലവേദനയാവുന്നത്.

കഴിഞ്ഞ ദിവസം നെടുവന്നൂര്‍ക്കടവ് പൂമ്പാറ റോഡില്‍ കാവിനു സമീപത്തായി പാതയോരത്ത് കേടായ മത്സ്യം ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. രണ്ടോ മൂന്നോ ദിവസത്തിലധികം പഴക്കമുള്ള മത്സ്യത്തില്‍ നിന്നും ദുര്‍ഗന്ധം വ്യാപകമായതോടെ നാട്ടുകാരിടപെട്ട് ആരോഗ്യ വകുപ്പിന് പരാതി നല്‍കിയ ശേഷം ചീഞ്ഞ മത്സ്യം മറവു ചെയ്യുകയായിരുന്നു.

പ്രദേശത്ത് മുമ്പും ഇത്തരത്തില്‍ ചീഞ്ഞ മത്സ്യം പാതയോരത്തും പുഴക്കരയിലും ഉപേക്ഷിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

ഒപ്പം ആഹാരാവശിഷ്‌ടങ്ങളും മറ്റു മാലിന്യങ്ങളും ഈ പ്രദേശത്തെ പാതയോരത്തും വനാതിർത്തിയിലും ഉപേക്ഷിക്കുന്ന സംഭവങ്ങളും പതിവാണ്. ഇക്കാര്യത്തിന് പരിഹാരം ഉണ്ടാക്കുന്നതിനായി പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.