എയ്ഡഡ് സ്കൂൾ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന്
1561301
Wednesday, May 21, 2025 6:01 AM IST
കൊല്ലം: ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റി ഇട്ടിരിക്കുന്ന സ്കൂളുകളിലെ മറ്റെല്ലാ നിയമനങ്ങളും ക്രമപ്രകാരം എങ്കിൽ നിയമനം അംഗീകരിച്ചു ശമ്പളം കൊടുക്കണമെന്ന സുപ്രീംകോടതി വിധി എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കി സർക്കാർ ഉത്തരവ് ഇറക്കണമെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി എൻഎസ്എസിന് ലഭിച്ചതാണെങ്കിലും എല്ലാവർക്കും ബാധകമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിനാൽ പൊതു ഉത്തരവ് ഇറക്കുന്നതിൽ നിയമ തടസമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
അധ്യാപക നിയമനങ്ങൾ അംഗീകരിക്കുവാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉത്തരവ് ഇറക്കിയാൽ പതിനാറായിരത്തോളം അധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും ലഭിക്കും. ഇത് വഴി എയ്ഡഡ് മേഖലയിൽ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാനാകും. ഭിന്നശേഷി നിയമനത്തി െ ന്റ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ഉണ്ടായിട്ടുള്ള വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുവാനും യോഗം തീരുമാനിച്ചു.
എൽപി, യുപി സ്കൂളുകളെ വിദ്യാഭ്യാസ അവകാശ നിയമത്തി െ ന്റ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണത്തിൽ നിന്നും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോക്ടറേറ്റ് ലഭിച്ച സംഘടനയുടെ ജില്ലാ രക്ഷാധികാരി മഠത്തിൽ ഉണ്ണികൃഷ്ണപിള്ളക്ക് ജില്ലാ കമ്മിറ്റിയുടെ ആദരവ് നൽകി.
എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനേജേഴ്സ് മീറ്റ് 2025 അസോസിയേഷ െന്റ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കൊല്ലം മണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷി െ ന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വി. വി. ഉല്ലാസ് രാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അബ്ദുൾ ഷെരീഫ്, എം. ഉണ്ണികൃഷ്ണപിള്ള, മുരളീകൃഷ്ണൻ, ശിഹാബുദ്ദീൻ, സിറിൽ .കെ. മാത്യു, റെക്സ് വെളിയം, ജില്ലാ ഭാരവാഹികളായ കെ. എസ്. രശ്മി, മഠത്തിൽ ലക്ഷ്മി, അഡ്വ. സുധീഷ്, ഹാഷിം, ഗോപകുമാർ, പരമേശ്വരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.