ചവറ : ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ ചവറ പാലത്തിന് സമീപം മണ്ണിടിഞ്ഞ് താഴ്ന്നത് പരിഭ്രാന്തിക്കിടയാക്കി. ഇതേ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിലെ പ്രധാന പാലമായ ചവറ പാലത്തിന് തെക്ക് കിഴക്ക് വശത്തെ മണ്ണാണ് ഇടിഞ്ഞു താഴ്ന്നത്.

മണ്ണ് ഇടിഞ്ഞതോടുകൂടി റോഡരികിൽ താൽക്കാലികമായി നിർമിച്ച കോണ്‍ക്രീറ്റിന്‍റെ ഒരു ഭാഗവും ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞദിവസം പെയ്ത മഴയിൽ കിഴക്ക് ഭാഗത്തെ മണ്ണ് ഒലിച്ചു പോയതിനാല്‍ പാലത്തിനോട് ചേർന്നുള്ള റോഡിനും കേട ുപാടുകൾ സംഭവിച്ചു.

ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ചവറ പാലത്തിന് സമാന്തരമായി കിഴക്ക് ഭാഗത്ത് പുതിയ പാലത്തി െ ന്‍റ നിർമാണത്തിന് സ്പാന്‍ നിര്‍മിക്കുന്നതിനായി ചവറ പാലത്തിന് സമീപത്തെ മണ്ണ് എടുത്ത് മാറ്റിയതാണ് മണ്ണിടിച്ചിൽ ഉണ്ടാവാൻ കാരണമായത്.

പാലം കയറുന്നതിനു തൊട്ടുമുമ്പ് റോഡിന് കിഴക്കുവശത്ത് ഇരുമ്പ് തൂണുകൾ വെച്ച് കോൺക്രീറ്റ് ചെയ്തിരുന്നുവെങ്കിലും മണ്ണ് ഒലിച്ചു പോയത് മൂലം കോൺക്രീറ്റ് ഉൾപ്പടെ ഇടിയുകയായിരുന്നു.

വാഹനങ്ങള്‍ താഴേക്ക് പതിക്കാതിരിക്കാനായി വശങ്ങളില്‍ വെച്ചിരുന്ന കൈവരിയുള്‍പ്പെടെ തകർന്നിട്ടുണ്ട്. ഇന്നലെ രാവിലെ തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയപാത നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു.

ഉദ്യോഗസ്ഥർ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് മണ്ണ് അടര്‍ന്ന് മാറിയ സ്ഥലത്ത് വലിയ കോണ്‍ക്രീറ്റ് എടുത്തുവെച്ച് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. ഒരു ഭാഗത്ത് കൂടി മാത്രം ദേശീയപാതയിലൂടെ വാഹനം കടത്തി വിടുകയും ചെയ്തു. ഇതു കാരണം കൊല്ലത്തേക്കും കരുനാഗപ്പള്ളിയിലേക്കും പോകേണ്ട വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു.

കാരണം അറിയാതെ മുന്നേ പോകുന്ന വാഹനങ്ങളെ മറികടന്നെത്തുന്ന മറ്റ് വാഹനങ്ങൾ മൂലം എതിരെ വരുന്ന വാഹനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. തുടർന്നാണ് ഗതാഗതകുരുക്ക് രൂക്ഷമായത്.പോലീസ് എത്തി ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്ക് അഴിച്ചത്. ഇതിനിടയില്‍ ചവറ പാലം തകര്‍ന്നുവെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നത് പരിഭ്രാന്തി പരത്തി. സമാന്തര പാലം നിര്‍മിക്കുന്നതിനായി ചവറ പാലത്തി െ ന്‍റ വശങ്ങളിലെ മണ്ണ് എടുത്ത് മാറ്റിയതാണ് പാലം അപകടാവസ്ഥിലാകാന്‍ കാരണം.

ശക്തമായി മഴ തുടർന്നാൽ വീണ്ടും പാലത്തിന് സമീപത്തെ മണ്ണ് ഒലിച്ച് പോവുകയും പാലത്തിലൂടെയുള്ള ഗതാഗതത്തെ ബാധിക്കുകയും ചെയ്യുമെന്ന് നാട്ടുകാരും യാത്രക്കാരും പറയുന്നു. ദേശീയപാത അഥോറിറ്റി അധികൃതർ ഇടപെട്ട് പാലത്തിനും റോഡിനും സുരക്ഷിതത്വം ഉണ്ടാക്കണമെന്നാവശ്യമാണ് ശക്തമായിരിക്കുന്നത്.