‘വിദ്യുത് 2025’ സമാപിച്ചു
1562758
Tuesday, May 27, 2025 6:16 AM IST
അമൃതപുരി (കൊല്ലം): നാഷണൽ ലെവൽ ഇന്റർ കോളേജിയേറ്റ് മൾട്ടിഫെസ്റ്റ് വിദ്യുത് 2025 അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ സമാപിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദേശീയ തല മൾട്ടിഫെസ്റ്റി െ ന്റ ഭാഗമായി ഇരുപത്തിയഞ്ചോളം സാങ്കേതിക ശില്പശാലകൾ, മത്സരയിനങ്ങൾ, ഡ്രോൺ വർക്ക്ഷോപ്പ്, ഹാക്കത്തോൺ, പ്രഭാഷണ പരമ്പരകൾ എന്നിവയുൾപ്പെടെ എഴുപതിലധികം ഇവന്റുകൾ അമൃതപുരി ക്യാമ്പസിൽ സംഘടിപ്പിച്ചു.
ഹരിചരൺ, മസാല കോഫി ബാന്റ് തുടങ്ങിയവർ പങ്കെടുക്കുന്ന റെവൽ ഷോ,വിദ്യാർഥികൾക്കായി കൊറിയോ നൈറ്റ് - കൊറിയോഗ്രാഫി മത്സരം, ഗ്രാന്റ് ഓട്ടോ എക്സ്പോ എന്നിവയും അമൃതപുരി ക്യാമ്പസിൽ നടന്നു. ഫിഫ്ത് സ്ട്രോക്ക് എന്ന പേരിൽ സംഘടിപ്പിച്ച ഗ്രാന്റ് ഓട്ടോ എക്സ്പോയുടെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് നടത്തിയ പ്രദർശനവും റാലിയും ശ്രദ്ധേയമായി.
മൾട്ടിഫെസ്റ്റിൽ അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്. മൂന്നു ദിവസങ്ങളിലായി നടന്ന മൾട്ടിഫെസ്റ്റിൽ മഹിന്ദ്ര ആന്റ് മഹിന്ദ്ര ടെക്നോളജി ഇന്നോവേഷൻ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശങ്കർ വേണുഗോപാൽ, ബാംഗ്ലൂർ ഇൻഫോസിസ് നോളജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കൺസൾട്ടന്റ് എസ്. രാമചന്ദ്രൻ, തെങ്കാശി സെമി കണ്ടക്റ്റേഴ്സ് സി ഇ ഒ അനന്തൻ അയ്യാസാമി, സെന്റർ ഫോർ ഓട്ടിസം ആന്റ് അദർ ഡിസബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച്ച് ആന്റ്എഡ്യൂക്കേഷൻ ഡയറക്ടർ ജി. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.