ചാത്തന്നൂർ : ചാത്തന്നൂരിൽ കനത്ത മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണും ഒടിഞ്ഞു വീണും ഗതാഗത തടസമുണ്ടായി. വൈദ്യുതി ലൈനുകളും മരം വീണ് പൊട്ടി. വൈദ്യുതി വിതരണം താറുമാറായി.

ചാത്തന്നൂർ സബ് ട്രഷറിക്ക് സമീപം മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടിയത് മൂലം ദീർഘനേരം ഗതാഗത തടസം ഉണ്ടായി. കെഎസ്ആർടിസി ഡിപ്പോ പുരയിടത്തിൽ നിന്ന കൂറ്റൻ മരമാണ് റോഡിന് കുറുകെ വീണത്. പഞ്ചായത്തംഗം ആർ. സന്തോഷി െ ന്‍റ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

എംസിപുരം താഴം തെക്ക് ഷിജി മന്ദിരത്തിൽ ഗോപിനാഥൻ പിള്ളയുടെ ഭൂമിയിലെ തേക്കും മറ്റ് മരങ്ങളും കടപുഴകി വീണു. വീടുകൾക്കോ കെട്ടിടങ്ങൾക്കോ നാശ നഷ്‌ടങ്ങൾ ഉണ്ടായില്ല. ശീമാട്ടി, വരിഞ്ഞം ഭാഗങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടി.